കൊച്ചി: ജോലിക്കായുള്ള അഭിമുഖത്തിന് വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. എഴുപുന്ന സൗത്ത് കരുമാഞ്ചേരി പള്ളിയോടി വീട്ടില്‍ ചന്ദ്രബോസിന്റെ മകള്‍ സാന്ദ (19) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം സാന്ദ്രയെ ആരോ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെന്നും. അവിടെ എത്തുമ്ബോള്‍ മരിച്ച നിലയില്‍ ആയിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

കൊച്ചിയില്‍ ജോലി സംബന്ധമായ ഇന്‍്‌റര്‍വ്യുവിന് പോകുന്നതായി തലേന്ന് യുവതി അറിയിച്ചിരുന്നതായി ബന്ധുക്കള്‍ വ്യക്തമാക്കി. ഇന്നലെ രാവിലെയാണ് എഴുപുന്നയിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ കൊച്ചി സെന്‍ട്രല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഇതിനിടെ എടവനക്കാട് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. യുവതിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.