ബോസ്റ്റണ്‍: ഡെമോക്രാറ്റിക് പ്രൈമറിയില്‍ ജൊ കെന്നഡിക്കേറ്റ ദയനീയ പരാജയം ഡെമോക്രറ്റിക് പാര്‍ട്ടി തീവ്ര ഇടതുപക്ഷത്തിന്‍റെ നിയന്ത്രണത്തിലാണെന്നതിന് വ്യക്തമായ തെളിവാണെന്ന് പ്രസിഡന്‍റ് ട്രംപ് ബുധനാഴ്ച ട്വിറ്ററില്‍ കുറിച്ചു. യുഎസ് സെനറ്റ് പ്രൈമറിയില്‍ നിലവിലുള്ള മാസച്യുസെറ്റ്സ് യുഎസ് സെനറ്റര്‍ പരാജയപ്പെടുത്തിയത് യുഎസ് ഹൗസ് പ്രതിനിധി ജൊ കെന്നഡി മൂന്നാമനെയാണ്. സംസ്ഥാനത്തെ ഫോര്‍ത്ത് കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടിന്‍റെ പ്രതിനിധിയാണ് ജൊ കെന്നഡി. ഏറ്റവും അവസാനം ലഭിച്ചതനുസരിച്ചു മാര്‍ക്കെ 54 ശതമാനവും ജൊ കെന്നഡി 46 ശതമാനവും വോട്ടുകള്‍ നേടിയിരുന്നു. ഒരിക്കലും പരാജയം എന്തെന്നു പോലുമറിയാത്ത അമേരിക്കയിലെ പ്രസിദ്ധമായ കെന്നഡി കുടുംബത്തിനേറ്റ ആദ്യ പരാജയമാണ് ജൊ കെന്നഡിയുടേത്.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കരുത്തനും യുവ നേതാവുമായ ജൊ കെന്നഡിയെ പിന്തുണച്ചു രംഗത്തെത്തിയത് നാന്‍സി പെലോസിയും ജൊ ബൈഡനുമാണ്. എന്നാല്‍ നിലവിലുള്ള യുഎസ് സെനറ്ററും എഴുപത്തിനാലുകാരനുമായ എഡ്വേര്‍ഡ് മാര്‍ക്കയെ പിന്തുണച്ചത് ഡമോക്രാറ്റിക് പാര്‍ട്ടിയിലെ പ്രൊഗസീവായി അറിയപ്പെടുന്ന അലക്സാന്‍ഡ്രിയ ഒക്കേഷ്യ കോര്‍ട്ടസും സെനറ്റര്‍ എലിസബത്ത് വാറനുമാണെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

ജൊ കെന്നഡിയെ പോലെയുള്ള ഉൗര്‍ജസ്വലരായ സ്ഥാനാര്‍ഥികള്‍ക്കു പോലും തീവ്ര ഇടതുപക്ഷത്തിന്‍റെ പാര്‍ട്ടിയിലെ സ്വാധീനം തകര്‍ക്കാനാവില്ലഎന്നതാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ബെര്‍ണി സാന്േ‍റഴ്സും എലിസബത്ത് വാറനും ഒക്കേഷ്യ കോര്‍ട്ടസും ഉള്‍പ്പെടുന്ന അച്ചുതണ്ടായിരിക്കും ബൈഡനെ പോലും നിയന്ത്രിക്കുക എന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ബൈഡനും ബെര്‍ണി മത്സരത്തില്‍ ബെര്‍ണി സാന്േ‍റഴ്സിനേറ്റ പരാജയം പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ജൊ ബൈഡനെ എങ്ങനെ ബാധിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാത്തിരിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍