തിരുവനന്തപുരം: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടുത്ത രണ്ടാഴ്ച കടുത്ത ജാഗ്രത വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പരിശോധനയുടെ എണ്ണം കുറഞ്ഞതിനാലാണ് കഴിഞ്ഞ രണ്ടു ദിവസം കേസുകളുടെ എണ്ണം കുറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണക്കാലത്ത് ജനങ്ങള്‍ തമ്മിലുള്ള സന്പര്‍ക്കത്തോതു കൂടി. കൂടുതല്‍ ആളുകള്‍ നാട്ടിലെത്തുകയും ചെയ്തു. ഇതിന്‍റെ ഫലമായി വ്യാപനം കൂടിയോ എന്ന് അറിയാനിരിക്കുന്നതേയുള്ളു. ഓണം ക്ലസ്റ്റര്‍ എന്ന നിലയില്‍ വ്യാപനമുണ്ടാകാന്‍ സാധ്യതയുണ്ട്.

ലോക്ക് ഡൗണ്‍ ഇളവുകള്‍ കൂടിയായതോടെ എല്ലായിടത്തും തിരക്കു കൂടിയിട്ടുണ്ട്. കോവിഡ് പ്രതിരോധം വ്യക്തിപരമായ ചുമതലയായി മാറുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രത എന്നത് സോഷ്യല്‍ വാക്സിന്‍ എന്ന നിലയില്‍ കാണണം. ഒക്ടോബര്‍ അവസാനത്തോടെ കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുമെന്നു ചില പഠനങ്ങള്‍ കാണിക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അഞ്ചില്‍ താഴെയായിരിക്കണമെന്നാണു വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ രണ്ടു ദിവസം കേരളത്തില്‍ അത് എട്ടിനു മുകളിലെത്തി. മൊത്തം കേസുകളുടെ പകുതിയിലേറെയും കഴിഞ്ഞ ഒരു മാസത്തിനിടയിലാണുണ്ടായത്. രോഗവ്യാപനം വര്‍ധിക്കുന്ന നിലയാണുള്ളത്.

ഈ സമയത്ത് പ്രതിദിനം പതിനായിരം മുതല്‍ ഇരുപതിനായിരം വരെ കേസുകള്‍ ഉണ്ടാകുമെന്നായിരുന്നു വിദഗ്ധര്‍ പ്രവചിച്ചത്. അതു പിടിച്ചു നിര്‍ത്താനായി. എന്നാല്‍ വ്യാപനം വര്‍ധിക്കുകയാണെന്നും ജനങ്ങള്‍ ജാഗ്രത വെടിയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.