ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‍റെ താത്കാലിക അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. ആറു മാസത്തിനകം പുതിയ നേതാവിനെ തെരഞ്ഞെടുക്കുമെന്നും അതുവരെ സോണിയ തുടരുമെന്നും പ്രവര്‍ത്തക സമിതി യോഗം അറിയിച്ചു.ഏഴു മണിക്കൂറോളം നീണ്ടു നിന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തുടരാന്‍ തീരുമാനമായത്.

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ പദവി ഒഴിയുകയാണെന്ന് സോണിയാ ഗാന്ധി യോഗം തുടങ്ങുമ്ബോള്‍ നേതാക്കളെ അറിയിച്ചിരുന്നു. പകരം അധ്യക്ഷനെ നിശ്ചയിക്കണമെന്ന് പ്രവര്‍ത്തക സമിതിയോട് സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചേരി തിരിഞ്ഞുള്ള പോരിനിടയിലും സോണിയ, രാഹുല്‍ എന്നിവരില്‍ വിശ്വാസം ആവര്‍ത്തിച്ചു രേഖപ്പെടുത്തിയാണു കോണ്‍ഗ്രസിന്‍റെ പരമോന്നത സമിതിയായ വര്‍ക്കിംഗ് കമ്മിറ്റി ഇന്നലെ പിരിഞ്ഞത്.

പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പട്ട് 23 നേതാക്കളെഴുതിയ കത്തിനെച്ചൊല്ലി തര്‍ക്കം മുറുകിയതിനൊടുവിലാണു പ്രവര്‍ത്തകസമിതി ഏകകണ്ഠമായി സോണിയയ്ക്കു പിന്തുണ പ്രഖ്യാപിച്ചു പ്രസ്താവന ഇറക്കിയത്. കോണ്‍ഗ്രസ് പുനഃസംഘടനയ്ക്കു സോണിയയെ വര്‍ക്കിംഗ് കമ്മിറ്റി യോഗം അധികാരപ്പെടുത്തിയതായി യോഗശേഷം സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി രാജിവച്ചതോടെയാണ് സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി ചുമതലയേറ്റത്.