ലോകത്ത് കൊറോണ രോഗബാധിതരുടെ എണ്ണം 17 ലക്ഷം പിന്നിട്ടു. മരണസംഖ്യ 1,08,770 ആയി ഉയര്‍ന്നു. അഞ്ച് ലക്ഷത്തിലധികം കൊറോണ കേസുകളുള്ള അമേരിക്കയില്‍ പ്രതിസന്ധി ഗുരുതരമായി തന്നെ നിലനില്‍ക്കുകയാണ്.

ലോകത്ത് കൊറോണ മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നതും അമേരിക്കയിലാണ്. ഇരുപതിനായിരത്തിലധികം പേരാണ് ഇവിടെ മരണത്തിനു കീഴടങ്ങിയത് . 24 മണിക്കൂറിനിടെ 1800 ല്‍ അധികം ആളുകളാണ് അമേരിക്കയില്‍ മരിച്ചത്.

ഇറ്റലിയില്‍ ആകെ മരണം 19,468 ആയി. ഫ്രാന്‍സിലും ബ്രിട്ടനിലും ആയിരത്തോളം ആളുകള്‍ 24 മണിക്കൂറിനിടെ മരിച്ചു. ലോകത്ത് ആകെ മരണത്തിന്‍റെ പകുതിയിലധികവും അമേരിക്ക, ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലാണ് നടന്നിരിക്കുന്നത്.