തിരുവനന്തപുരം: പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍്റെ പേരില്‍ കൈക്കൂലി വാങ്ങിയ പോലിസുകാരന്‌ മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയും. തുമ്ബ പോലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് എസ് നവാസിനാണ്‌ ശിക്ഷ വിധിച്ചത്‌. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെതാണ് ഉത്തരവ്.

2012 നവംബര്‍ 21ന് കൊച്ചുവേളി സെന്‍റ്‌.തോമസ് ഹാളില്‍ വച്ചാണ് പോലിസുകാരന്‍ പണം ആവശ്യപ്പെട്ടത്. 28 സാക്ഷികളെയും 38 രേഖകളും വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ പരിഗണിച്ചു. രതീഷ് എന്ന വേളി സ്വദേശിയുടെ പക്കല്‍ നിന്നുമാണ് പ്രതി കൈക്കൂലി ആവശ്യപ്പെട്ടത്. പോലിസുകാരനെ കുറിച്ച്‌ മുമ്ബും പലതവണ വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. തിരുവനന്തപുരം വിജിലന്‍സ് സംഘമാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നത്‌.