കുണ്ടറ പീഡന പരാതിയിൽ സി ഐ എസ്. ജയകൃഷ്ണന് സ്ഥലംമാറ്റം. കേസ് അന്വേഷണത്തിൽ സി ഐ ജയകൃഷ്ണന് വീഴ്ച പറ്റിയെന്ന ഡി ഐ ജി റിപ്പോർട്ടിനെ തുടർന്നാണ് നടപടി. പകരം എസ് മഞ്ജു ലാലിനെ കുണ്ടറ സ്റ്റേഷനിലെ പുതിയ സി ഐ ആയി നിയമിച്ചു.

പെണ്‍കുട്ടിയുടെ പിതാവിനേയും മണ്ഡലം ഭാരവാഹിയായ രാജീവനേയും നേരത്തെ എൻസി പിയിൽ നിന്ന് സ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റു നാലുപേരെ കൂടി സംസ്ഥാന സമിതി സസ്പെന്‍ഡ് ചെയ്തു. എന്‍സിപി മഹിളാ വിഭാഗം വൈസ് പ്രസിഡന്റ് ഹണി വിറ്റോ, സംസ്ഥാന സമിതി അംഗം പ്രതീപ്കുമാര്‍, ബ്ലോക്ക് പ്രസിഡന്‍റ് ബെനഡിക്റ്റ്, എന്‍വൈസി കൊല്ലം ജില്ലാ പ്രസിഡന്റ് ബിജു എന്നിവരെയാണ് സസ്‍പെൻഡ് ചെയ്തത്.