തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ചൊവ്വാഴ്ച മുതല്‍ പുനരാരംഭിക്കും. പരീക്ഷകളുടെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ആരോഗ്യവകുപ്പ് നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് പരീക്ഷ നടത്തിപ്പ്.

മാസ്ക്, സാനിറ്റൈസര്‍, തെര്‍മല്‍ സ്കാനര്‍ എന്നിവ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയാണ് വിദ്യാര്‍ഥികളെ പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുക. എല്ലാ സ്കൂളുകളിലേക്കും തെര്‍മല്‍ സ്കാനര്‍ നല്‍കി. പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് പ്രതിനിധി സ്കൂളുകളില്‍ ഉണ്ടാകും. അധ്യാപകര്‍ക്കും മാസ്ക്, ഗ്ലൗസ് എന്നിവ നല്‍കും. ബ്രേക്ക് ദി ചെയിന്‍ കാന്പയിനിന്‍റെ ഭാഗമായി സോപ്പ്, വെളളം എന്നിവ പ്രവേശന കവാടത്തില്‍ ഉറപ്പുവരുത്തും.

വിദ്യാര്‍ഥികള്‍ പേന, പെന്‍സില്‍ ഇന്‍സ്ട്രുമെന്‍റ് ബോക്സ് തുടങ്ങിയവയൊന്നും കൈമാറാന്‍ പാടില്ല. ഒരു പരീക്ഷ കഴിഞ്ഞ് അടുത്ത പരീക്ഷ തുടങ്ങുന്നതിന് മുന്പ് പരീക്ഷാ കേന്ദ്രങ്ങള്‍ വീണ്ടും അണുനശീകരണം നടത്തും. എസ്‌എസ്‌എല്‍സി പരീക്ഷ മേയ് 28-നും ഹയര്‍ സെക്കന്‍ഡറി പരീക്ഷ 30-നും അവസാനിക്കും.