തിരുവനന്തപുരം: സംസ്ഥാനത്ത് വരാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകള്‍ കര്‍ശന നിയന്ത്രണങ്ങളോട് കൂടി പൂര്‍ത്തിയാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. കോവിഡ് കാലത്തെ ചവറ, കുട്ടനാട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ കടുത്ത നിയന്ത്രണം വരും. വോട്ടര്‍മാര്‍ക്കൊപ്പം സ്ഥാനാര്‍ഥികള്‍ക്കും രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും തെരഞ്ഞെടുപ്പു സ്ക്വാഡുകള്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമെല്ലാം നിയന്ത്രണങ്ങളുടെ പരിധിയില്‍ വരുമെന്നു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പറഞ്ഞു.

ഒരു പോളിംഗ് ബൂത്തില്‍ 1,000 വോട്ടര്‍മാരാക്കി ചുരുക്കും. നിലവില്‍ 1,500 വോട്ടര്‍മാരെയുണ്ടായിരുന്ന ബൂത്തുകളിലാണു നിയന്ത്രണം. കൂടുതല്‍ പോളിംഗ് ബൂത്തുകള്‍ ക്രമീകരിക്കും. സ്ഥാനാര്‍ഥികള്‍ക്കു നേരിട്ടെത്താതെ ഓണ്‍ലൈനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അവസരം ഒരുക്കും. പോളിംഗ് സമയവും ഉയര്‍ത്തും. 65 വയസു കഴിഞ്ഞവര്‍ക്കു തപാല്‍ വോട്ട് സൗകര്യം ഒരുക്കും. പോളിംഗ് ബൂത്തിലെത്തുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കായി പ്രത്യേക ക്യൂ ഏര്‍പ്പെടുത്തും. കോവിഡ് നിരീക്ഷണത്തിലിരിക്കുന്നവര്‍ക്ക് അടക്കം തപാല്‍ വോട്ട് ക്രമീകരിക്കും.

എല്ലാ പോളിംഗ് സ്റ്റേഷനുകളും സാനിറ്റൈസ് ചെയ്യും. സാമൂഹിക അകലം പാലിച്ചാകും വോട്ടര്‍മാരുടെ ക്യൂ ഏര്‍പ്പെടുത്തുക. നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ വോട്ടര്‍മാരെ ഒരേ സമയം ബൂത്തിലേക്കു കയറ്റില്ല. വോട്ടര്‍മാരെല്ലാം മാസ്ക് ധരിച്ചിരിക്കണം. വോട്ടര്‍മാര്‍ക്കു കൈയുറ നല്‍കുന്നതും പരിഗണനയിലുണ്ട്. പോളിംഗ് ബൂത്തുകളില്‍ ഉദ്യോഗസ്ഥരുടെ എണ്ണവും പരിമിതപ്പെടുത്തും. ബൂത്തുകളില്‍ ഇരിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഏജന്‍റുമാരെയും സാമൂഹിക അകലം പാലിച്ചാകും ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുക.

പൊതുയോഗങ്ങളില്‍ സാമൂഹിക അകലം പാലിക്കണം. നിലവിലെ നിയന്ത്രണങ്ങള്‍ അനുസരിച്ചാകും ആളിന്‍റെ എണ്ണം നിശ്ചയിക്കുക. വീടുകള്‍ കയറുന്ന തെരഞ്ഞെടുപ്പു സ്ക്വാഡുകളില്‍ അഞ്ചു പേരില്‍ കൂടാന്‍ പാടില്ലെന്നും നിയന്ത്രണങ്ങളില്‍ പറയുന്നു.