ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് ഈ മാസം 18 മുതല്‍ പുനരാരംഭിക്കും.സര്‍വീസ് സംബന്ധിച്ച്‌ ഇരു രാജ്യങ്ങളിലേയും വ്യോമയാന മന്ത്രാലയങ്ങള്‍ തമ്മില്‍ ധാരണയിലായി. അങ്ങോട്ടുമിങ്ങോട്ടുമുള്ള സര്‍വീസുകള്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സിനും ഇന്ത്യന്‍ വിമാനങ്ങള്‍ക്കുമാണ് അനുമതി. ഈ മാസം 18 മുതല്‍ 31 വരെയാണ് കരാര്‍ കാലാവധി.

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ യുഎഇക്ക് ശേഷം ഇന്ത്യയുമായി എയര്‍ ബബിള്‍ കരാറില്‍ ഒപ്പുവെക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഖത്തര്‍. കേന്ദ്ര വ്യോമയാന മന്ത്രാലയവും ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും തമ്മിലുള്ള ധാരണ പ്രകാരം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഖത്തറിലേക്ക് മടങ്ങിവരാന്‍ കഴിയാതെ ആശങ്കയില്‍ കഴിയുന്ന ഖത്തര്‍ പ്രവാസികളുടെ മടക്ക യാത്ര സാധ്യമാകും.