ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച്‌ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ആത്മാര്‍ഥതയില്ലാതെ ക്ഷമ ചോദിച്ചാല്‍ തന്‍റെ മനസാക്ഷിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി മൂന്നംഗ ബെഞ്ചിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയ പ്രസ്താവന സമര്‍പ്പിച്ചത്.

ആത്മാര്‍ഥമായി വേണം ക്ഷമ ചോദിക്കേണ്ടത്. ആത്മാര്‍ഥയില്ലാതെ മാപ്പ് ചോദിക്കുന്നത് താന്‍ സത്യമെന്ന് വിശ്വസിക്കുന്ന ഒരു പ്രസ്താവന പിന്‍വലിക്കുന്നതിനും തന്‍റെ മനസാക്ഷിയേയും താന്‍ ഏറ്റവും ബഹുമാനിക്കുന്ന സ്ഥാപനത്തെയും അവഹേളിക്കുന്നതിനും തുല്യമാകും പ്രശാന്ത് ഭൂഷണ്‍ പ്രസ്താനയില്‍ വ്യക്തമാക്കി. കോടതിയലക്ഷ്യ കേസില്‍ മാപ്പ് പറയാന്‍ പ്രശാന്ത് ഭൂഷണ് കോടതി മൂന്ന് ദിവസം സമയം അനുവദിച്ചിരുന്നു. ഇത് ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രശാന്ത് ഭൂഷണ്‍ പ്രസ്താവന സമര്‍പ്പിച്ചത്.
കോടതിയുടെ മഹിമ ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അതിന്‍റെ പേരില്‍ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാക്കുന്നതില്‍ വേദനയുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു.