മലപ്പുറം: ആഘോഷകാലം അടുക്കുമ്ബോള്‍ ത്തിന്‍്റെ നെഞ്ചിടിപ്പ് കൂട്ടി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ മാസം അവസാനത്തിലെ ആഘോഷ ദിനങ്ങളില്‍ ആളുകള്‍ സകല നിര്‍ദേശങ്ങളും പാലിക്കാതെ പുറത്തിറങ്ങിയതാണ് ഇപ്പോള്‍ രോഗം പടര്‍ന്നുപിടിക്കാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പിന്‍്റെ നിരീക്ഷണം. ഓഗസ്റ്റ് 9 മുതല്‍ ആണ് ജില്ലയില്‍ രോഗം സ്ഥിരീകരിക്കുന്നത് കുത്തനെ ഉയര്‍ന്നു തുടങ്ങിയത്.

ജൂലൈ അവസാനത്തെ സമ്ബര്‍ക്കത്തിന്റെ ഫലങ്ങള്‍ ഇപ്പോള്‍ ആണ് വന്ന് തുടങ്ങിയത്. ആ ദിവസങ്ങളില്‍ ആളുകള്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ യാത്ര ചെയ്തു, സന്ദര്‍ശനങ്ങള്‍ നടത്തി. ഇപ്പോഴത്തെ രോഗവ്യാപന കണക്ക് ഇത്രക്ക് ഉയരാന്‍ കാരണം ഇത് കൂടി ആണ്.‌

ഓണക്കാലത്ത് ജനങ്ങള്‍ കൃത്യമായി നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സ്ഥിതി ഇതിലും രൂക്ഷമാകും എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രോഗവ്യാപനം സെപ്റ്റംബറില്‍ മൂര്‍ദ്ധന്യത്തില്‍ എത്തും എന്ന് ആണ് നിഗമനം. അത് നിയന്ത്രണ വിധേയമാക്കാന്‍ ഇനിയുള്ള ദിവസങ്ങളില്‍ ആളുകള്‍ ജാഗ്രത കാണിക്കുക തന്നെ വേണം.

മാര്‍ക്കറ്റുകളിലും കടകളിലും എല്ലാം പോകുന്നവര്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണം. സാമൂഹ്യ അകലം പാലിച്ചേ തീരൂ. അനാവശ്യ യാത്രകളും സന്ദര്‍ശനങ്ങളും ഒഴിവാക്കണം. ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. കോവിഡ് പകരാതെ, പടരാതെയിരിക്കാന്‍ പൊതുജനങ്ങള്‍ തന്നെ മനസ്സ് വെക്കണം. നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും പാലിച്ചില്ലെങ്കില്‍ മരുന്നില്ലാതെ ഈ രോഗത്തെ മറികടക്കാന്‍ കഴിയില്ല.