വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ കോവിഡ് ബാധിതരുടൈ എണ്ണം 60 ലക്ഷത്തിലേക്ക് കുതിക്കുന്നു. 57,95,761 പേര്‍ക്കാണ് നിലവില്‍ കോവിഡ് ബാധിച്ചിട്ടുള്ളത്.

49,489 പേര്‍ക്കാണ് ഇവിടെ 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ചത്. വൈറസ് ബാധിച്ച്‌ ഇതുവരെ 1,79,158 പേരാണ് രാജ്യത്ത് മരണത്തിനു കീഴടങ്ങിയത്. 31,20,378 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

1,128 പേരാണ് രാജ്യത്ത് പുതിയതായി മരിച്ചത്. 24,96,225 പേരാണ് രോഗം ബാധിച്ച്‌ ഇപ്പോള്‍ ചികിത്സയിലുള്ളത്. ജോണ്‍സ് ഹോപ്കിന്‍സ് വേള്‍ഡോ മീറ്റര്‍ എന്നിവയുടെ കണക്കുകള്‍പ്രകാരമാണിത്. കാലിഫോര്‍ണിയ, ടെക്‌സസ്, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക്, ജോര്‍ജിയ എന്നിവിടങ്ങളിലാണ് കോവിഡ് ബാധിതര്‍ ഏറ്റവും കൂടുതലുള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇവിടങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം ഇനി പറയുംവിധമാണ്: കാലിഫോര്‍ണിയ-6,59,672, ടെക്‌സസ്-5,95,835, ഫ്‌ളോറിഡ-5,93,286, ന്യൂയോര്‍ക്ക്-4,59,054, ജോര്‍ജിയ-2,49,630. ഈ സംസ്ഥാനങ്ങളില്‍ വൈറസ് ബാധയേത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയവര്‍: കാലിഫോര്‍ണിയ-11,977, ടെക്‌സസ്-11,531, ഫ്‌ളോറിഡ-10,172, ന്യൂയോര്‍ക്ക്-32,937, ജോര്‍ജിയ-4,998.