വാഷിങ്ടണ്‍: അഫ്ഗാനിസ്താന്‍-താലിബാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ശനിയാഴ്ച തുടക്കമാകും. തീരുമാനമെടുത്ത് മാസങ്ങള്‍ക്ക് ശേഷമാണ് ചര്‍ച്ചകള്‍ തുടങ്ങുന്നത്. ഖത്തറിലാവും ചര്‍ച്ചകള്‍ നടക്കുക. ചരിത്രപരമെന്നാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മെക്ക് പോംപിയോ ചര്‍ച്ചയെ വിശേഷിപ്പിച്ചത്. യു.എസും താലിബാനും തമ്മില്‍ ഫെബ്രുവരിയില്‍ ഉണ്ടാക്കിയ സമാധാന ഉടമ്ബടി പ്രകാരമാണ് ചര്‍ച്ചകള്‍ തുടങ്ങുന്നത്.

ചര്‍ചകള്‍ക്കായി അഫ്ഗാനിസ്താനില്‍ നിന്ന് പ്രത്യേക സംഘം ദോഹയിലേക്ക് തിരിച്ചു. സമാധാനം മാത്രമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സംഘതലവന്‍ അബ്ദുല്ല പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് താലിബാനും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതാദ്യമായാണ് അഫ്ഗാന്‍ സര്‍ക്കാറും താലിബാന്‍ പ്രതിനിധികളും തമ്മില്‍ നേരിട്ട് ചര്‍ച്ച നടത്തുന്നത്. അമേരിക്കന്‍ പാവ സര്‍ക്കാരാണ് ഭരിക്കുന്നതെന്ന വിമര്‍ശനമുന്നയിച്ച്‌ അഫ്ഗാനിസ്താനുമായി ചര്‍ച്ചകള്‍ നടത്താന്‍ താലിബാന്‍ തയാറായിരുന്നില്ല.