രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ കേരളത്തിലേക്കുള്ള ഔദ്യോഗിക സന്ദർശനം അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. മെയ് 18, 19 തീയതികളിൽ കേരളത്തിൽ നടത്താനിരുന്ന പരിപാടികളാണ് റദ്ദാക്കിയത്. ഇന്ത്യാ-പാക് അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയാണ് സന്ദർശനം മാറ്റിവെക്കാനുള്ള പ്രധാന കാരണം.

രാഷ്ട്രപതിയുടെ സന്ദർശനത്തിൽ ഏറെ പ്രാധാന്യമർഹിച്ചിരുന്നത് മെയ് 19-ന് നടത്താനിരുന്ന ശബരിമല ദർശനമായിരുന്നു. ഇടവ മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്ന് നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡിനും കേരള പോലീസിനും ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിരുന്നു. എന്നാൽ ഇന്ത്യാ-പാക് അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത് സുരക്ഷാ കാരണങ്ങളാൽ സന്ദർശനം മാറ്റിവെക്കുകയായിരുന്നു.

മെയ് 18-ന് പാലാ സെൻറ് തോമസ് കോളേജിലെ ജൂബിലി സമ്മേളനത്തിൽ രാഷ്ട്രപതി പങ്കെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.  എന്നാൽ ഇന്ത്യാ-പാക് സംഘർഷം മൂലം ഈ പരിപാടിയും റദ്ദാക്കി.  രാഷ്ട്രപതിയുടെ സന്ദർശനം റദ്ദാക്കിയതിനെ തുടർന്ന് കേരളത്തിലെ സുരക്ഷാ സംവിധാനങ്ങൾ പുനഃക്രമീകരിച്ചു. ശബരിമലയിലും പാലായിലുമായി ഒരുക്കിയിരുന്ന എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പിൻവലിച്ചു.