Author: Editorial Team

വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

വാഷിംഗ്ടണ്‍ ഡിസി : ബൈഡന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ വിദ്യാർഥികളുടെ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളുന്നതിനുള്ള നടപടി ക്രമങ്ങൾ ത്വരിതപ്പെടുത്തി. ഇതിന്‍റെ ഭാഗമായി അർഹരായ വിദ്യാർഥികളിൽ നിന്നും അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. 40 മില്യണ്‍ വിദ്യാർഥികൾക്കാണ് ഇതിന്‍റെ ആനുകൂല്യം ലഭിക്കുക . ഇതിനകം 8 മില്യണ്‍ അപേക്ഷകൾ ലഭിച്ചു കഴിഞ്ഞതായി ഒക്ടോ: 17 തിങ്കളാഴ്ച ബൈഡൻ പറഞ്ഞു. ദീർഘകാലമായി കാത്തിരുന്ന ഫെഡറൽ വിദ്യാർഥി വായ്പ എഴുതിത്തള്ളൽ അപേക്ഷയുടെ പരീക്ഷണ പതിപ്പ് ബൈഡൻ ഭരണകൂടം പുറത്തിറക്കി. ഫെഡറൽ സ്റ്റുഡന്‍റ് ലോണ്‍ റിലീഫ് അപേക്ഷയിൽ ബീറ്റാ അപേക്ഷ ലളിതമെന്ന് വിദ്യാർഥികൾ അഭിപ്രായപ്പെട്ടു.വളരെ വേഗത്തിലും എളുപ്പത്തിലും അപേക്ഷിക്കാമ്ന്നെതാണ് വിദ്യാർഥികൾക്ക് ഏറെ സന്തോഷം നൽകുന്നത് . ഇതിൽ കടം വാങ്ങുന്നയാളുടെ മുഴുവൻ പേര്, ജനനത്തീയതി, സോഷ്യൽ സെക്യൂരിറ്റി നന്പർ, ബൈഡന്‍റെ ഭരണകൂടം നിശ്ചയിച്ചിട്ടുള്ള വരുമാന ആവശ്യകതകൾ എന്നിവ പാലിക്കുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തണം. ഓഫീസ് ഓഫ് ഫെഡറൽ സ്റ്റുഡന്‍റ് എയ്ഡ് (എഫ്എസ്എ) പറയുന്നത്, ഒൗദ്യോഗിക ഫോം ഓണ്‍ലൈനായി ടെസ്റ്റ് ആപ്ലിക്കേഷനുകൾ പ്രക്രിയ സുഗമമാക്കാൻ സഹായിക്കുമെന്ന്. ബീറ്റാ അപേക്ഷ സമർപ്പിക്കുന്നവർ പിന്നീട് വീണ്ടും സമർപ്പിക്കേണ്ടതില്ല. എഫ്എസ്എ പ്രകാരം ബീറ്റാ കാലയളവിൽ ആപ്ലിക്കേഷൻ ഓണും ഓഫും ലഭ്യമാകും. ആദ്യ ശ്രമത്തിൽ ഫോം സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും സമർപ്പിക്കാം. അപേക്ഷിച്ചതിന് ശേഷം, ലോണ്‍ എടുക്കുന്നവർക്ക്് ഈ പ്രക്രിയയിലെ അടുത്ത ഘട്ടങ്ങളെക്കുറിച്ച് വിശദ വിവരങ്ങൾ ലഭിക്കും. വരുമാന പരിശോധന നൽകേണ്ടവർ ഡിപ്പാർട്ട്മെന്‍റിൽ നിന്നോ അവരുടെ ലോണ്‍ സർവീസറിൽ നിന്നോ ഹിയറിങിന് ഹാജരാകണം. ലോണിനുള്ള അപേക്ഷ സ്വീകരിച്ച് കഴിഞ്ഞാൽ പ്രോസസിങ് കഴിഞ്ഞ് വിദ്യാർഥികളെ അറിയിക്കുമെന്ന് മെയിലിൽ സന്ദേശവും നൽകും. ലോണ്‍ പാസായി കഴിഞ്ഞാൽ ലോണ്‍ സർവീസർ വിവരം അറിയിക്കുകയും മറ്റു വിശദാംശങ്ങൾ നൽകുകയും ചെയ്യും.. കഴിഞ്ഞ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിദ്യാർഥികൾക്കു നൽകിയ ഈ വാഗ്ദാനത്തെത്തുടർന്നു യുവജനങ്ങളുടെ വോട്ട് സ്വാധീനിക്കുവാൻ ബൈഡനു കഴിഞ്ഞിരുന്നു. നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൈഡൻ ഭരണകൂടംഇതേ രഷ്ട്രീയ തന്ത്രമാണ് ഇപ്പോഴും പരീക്ഷയ്ക്കുന്നത്. ബൈഡൻ ഭരണകൂടം പുറത്തിറക്കിയ ഈ ഉത്തരവിനെ ചോദ്യം ചെയ്തു ആറ് റിപ്പബ്ലിക്ക് സംസ്ഥാന ഗവർണർമാർ കോടതിയെ സമീപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വായ്പ ഒഴിവാക്കുന്നത് അഡ്മിനിസ്ട്രേട്ടിവ് പ്രൊസിഡിയർ ആക്ട് വിയലേഷൻ ആണെന്നും, ബൈഡനു ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ അധികാര്യമില്ലെന്നും കോണ്‍ഗ്രസാണ് തീരുമാനം എടുക്കേണ്ടതെന്നും ഇവർ...

Read More

ഇടുക്കി ഭവന നിർമാണ പ്രൈമറിഫണ്ട് ഡോ. എം.എസ്. സുനിലിന് കൈമാറി

ഫിലഡൽഫിയ/ തിരുവല്ല: വേൾഡ് മലയാളി കൗണ്‍സിൽ ഫിലഡൽഫിയാ പ്രൊവിൻസിന്‍റെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിൽ ഭവന നിർമാണത്തിനുള്ള പ്രൈമറി ഫണ്ട് പ്രശസ്ത ജീവകാരുണ്യ ഭവന നിർമാണ ലീഡർ പ്രഫ. ഡോ. എം.എസ്. സുനിലിന് കൈമാറി. മലങ്കര ഓർത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിലാണ് ഫണ്ട് കൈമാറ്റം നിർവഹിച്ചത്. ഫാ. കെ.റ്റി വർഗീസ്, ഫാ. തോമസ് സാമുവേൽ എന്നിവർ ഭാവുകങ്ങൾ നേർന്നു. വേൾഡ് മലയാളി കൗണ്‍സിൽ ഫിലഡൽഫിയാ പ്രൊവിൻസ് ട്രഷറർ നൈനാൻ മത്തായി നന്ദി...

Read More

എം.ആർ. അജിത് കുമാർ ക്രമസമാധാന ചുമതലയുള്ള എഡിജിപി

തിരുവനന്തപുരം: കേരളത്തിന്‍റെ മൊത്തം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി എം.ആർ അജിത്കുമാറിനെ നിയമിച്ചു സർക്കാർ ഉത്തരവിറക്കി. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായ വിജയ് സാഖറെ കേന്ദ്ര ഡപ്യൂട്ടേഷനിൽ ദേശീയ അന്വേഷണ ഏജൻസിയിൽ ഐജിയായി പോകുന്ന ഒഴിവിലാണ് പുതിയ നിയമനം. നിലവിൽ സായുധ സേനാ ബറ്റാലിയൻ എഡിജിപിയാണ് അജിത് കുമാർ. ബറ്റാലിയന്‍റെ പൂർണ അധിക ചുമതലയും അജിത് കുമാർ വഹിക്കും. സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞാൽ ക്രമസമാധാന ചുമതലയുടെ കാര്യത്തിൽ രണ്ടാമനാണ് അജിത്കുമാർ. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായി ആരോപിക്കപ്പെട്ട ഷാജ് കിരണുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ എം.ആർ അജിത് കുമാറിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു. സിവിൽ റൈറ്റ്സ് പ്രൊട്ടക്ഷൻ വിഭാഗത്തിലെ എഡിജിപിയായാണ് മാറ്റി നിയമിച്ചത്. പിന്നീട് ബറ്റാലിയൻ...

Read More

“ഷമ്മി തന്നെയാടാ ഹീറോ..’: തരൂരിനെ വാഴ്ത്തി ഹൈബി

കൊച്ചി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ശശി തരൂരിനെ പുകഴ്ത്തി ഹൈബി ഈഡൻ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. “ഷമ്മി തന്നെയാടാ ഹീറോ..’ എന്നാണ് ഹൈബി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. നേരത്തേ, തരൂരിന് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹത്തിന്‍റെ ഫോട്ടോ ഹൈബി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അധ്യക്ഷ തെരഞ്ഞെടുപ്പിൽ 7897 വോട്ട് നേടിയാണ് ഖാർഗെ വിജയിച്ചത്. 1072 വോട്ടാണ് തരൂർ...

Read More

“തരൂർ ഇനി എന്തുചെയ്യും..?’ ചോദ്യവുമായി എം.എ. ബേബി

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ആകെ പോൾ ചെയ്ത വോട്ടിന്‍റെ പത്തുശതമാനം നേടി അഭിമാനം സംരക്ഷിച്ച ശശി തരൂരിനെ അഭിനന്ദിക്കുന്നതായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ശശി തരൂർ. കോണ്‍ഗ്രസിനെ നയിക്കാന്‍ തരൂരിനെക്കാളും കഴിവുള്ളയാളായതുകൊണ്ടോ കോണ്‍ഗ്രസില്‍ വലിയ പിന്തുണയുള്ള ആളായതുകൊണ്ടോ അല്ല ഖാര്‍ഗെ ജയിച്ചത്. ആരെ നിര്‍ത്തിയാലും തങ്ങള്‍ പറയുന്നവരെ കോണ്‍ഗ്രസുകാര്‍ ജയിപ്പിക്കുമെന്ന് സോണിയ കുടുംബം കോണ്‍ഗ്രസുകാര്‍ക്ക് തന്നെ കാണിച്ചുകൊടുത്ത തെരഞ്ഞെടുപ്പായിരുന്നു ഇതെന്നും ബേബി ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം ശശി തരൂർ ഇനി എന്തു ചെയ്യും?കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ആകെ പോൾ ചെയ്ത വോട്ടിൻറെ പത്തുശതമാനം നേടി അഭിമാനം സംരക്ഷിച്ച ശശി തരൂരിന് എൻറെ അഭിനന്ദനങ്ങൾ.ജനാധിപത്യപരവും സ്വതന്ത്രവുമായിരിക്കും തെരഞ്ഞെടുപ്പ് എന്ന് കോൺഗ്രസിലെ എല്ലാവരും ആവർത്തിച്ചെങ്കിലും അങ്ങനെ ആയിരുന്നില്ല കാര്യങ്ങൾ എന്നത് വ്യക്തമാണ്. മല്ലികാർജുൻ ഖാർഗെ സോണിയ – രാഹുൽ – പ്രിയങ്കമാരുടെ സ്ഥാനാർത്ഥി ആയിരുന്നു എന്നത് സുവ്യക്തമായിരുന്നു. കോൺഗ്രസിനെ നയിക്കാൻ ശശി തരൂരിനെക്കാളും കഴിവുള്ളയാളായതുകൊണ്ടോ, കോൺഗ്രസിൽ വലിയ പിന്തുണ ഉള്ള ആളായതുകൊണ്ടോ അല്ല ഖാർഗെ ജയിച്ചതെന്നും എല്ലാവർക്കും അറിയാം. ആരെ നിറുത്തിയാലും തങ്ങൾ പറയുന്നവരെ കോൺഗ്രസുകാർ ജയിപ്പിക്കും എന്ന് സോണിയ കുടുംബം കോൺഗ്രസുകാർക്കു തന്നെ കാണിച്ചുകൊടുക്കുകയായിരുന്നു ഈ തെരഞ്ഞെടുപ്പിലൂടെ. അന്താരാഷ്ട്ര നയതന്ത്രജ്ഞനോ മതേതരവാദിയായ എഴുത്തുകാരനോ ഊർജസ്വലനായ രാഷ്ട്രീയപ്രവർത്തകനോ എന്നതൊന്നും കോൺഗ്രസുകാരെ സംബന്ധിച്ച് അർത്ഥമുള്ള കാര്യങ്ങളല്ല എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു.സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാല് തവണ ആണ് തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. ആ തെരഞ്ഞെടുപ്പുകളിൽ നെഹ്റു കുടുംബത്തിനെതിരെ നിന്നിട്ടുള്ള ആരും പിന്നെ ആ പാർട്ടിയിൽ തുടർന്ന ചരിത്രം ഇല്ല. 1950 ലെ തെരഞ്ഞെടുപ്പിൽ നെഹ്രുവിൻറെ സ്ഥാനാർത്ഥി ആയിരുന്നിട്ടും ആചാര്യ കൃപലാനി ഹിന്ദുത്വ പക്ഷപാതിയായിരുന്ന പുരുഷോത്തം ദാസ് ഠണ്ഡനോട് പരാജയപ്പെട്ടു. കൃപലാനി ക്രമേണ കോൺഗ്രസ് വിട്ടു. സീതാറാം കേസരിയോട് പരാജയപ്പെട്ട ശരദ് പവാർ നാഷണലിസ്റ്റ് കോൺഗ്രസ് പാർടി ഉണ്ടാക്കി. സോണിയ ഗാന്ധിയോട് പരാജയപ്പെട്ട ജിതേന്ദ്ര പ്രസാദ രാഷ്ട്രീയമായി ഒതുക്കപ്പെട്ടു. മകൻ ജതിൻ പ്രസാദ ബിജെപിയിൽ ചേർന്ന് ഇന്ന് മന്ത്രി ആണ്.രാഹുൽ ഗാന്ധിയുടെ ഇഷ്ട നേതാക്കളിലൊരാളല്ല ശശി തരൂരെന്നത് എല്ലാവർക്കും അറിയാം. കേരളത്തിലെ കോൺഗ്രസ് നേതാക്കളും തങ്ങളുടെ അനിഷ്ടം ഒരിക്കലും മറച്ചു വയ്ക്കാറില്ല. ഈ തെരഞ്ഞെടുപ്പ് കാലത്തു തന്നെ എ കെ ആൻറണി, രമേശ് ചെന്നിത്തല, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരൊക്കെ പരസ്യമായിത്തന്നെ തരൂരിനെതിരെ വന്നു. സോണിയ കുടുംബത്തോട് പൂർണ വിധേയത്വമില്ലാത്ത ആർക്കും കോൺഗ്രസിൽ അധികനാൾ തുടരാനാവില്ല എന്നത് ചരിത്രമാണ്.ശശി തരൂർ ഇനി എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നത്? ഈ അപമാനവും താങ്ങി അവിടെത്തന്നെ തുടരാനോ? അതോ കോൺഗ്രസിൽ നിന്ന് പുറത്തുവരാനാണെങ്കിൽ വെറും ഒരു തെരഞ്ഞെടുപ്പ് പരാജയത്തിലെ ഇച്ഛാഭംഗം തീർക്കാൻ മാത്രമാണോ ഉദ്ദേശം.കോൺഗ്രസ് രാഷ്ട്രീയത്തിലേക്കിറങ്ങും മുമ്പ് നെഹ്രുവിനെക്കുറിച്ചും കോൺഗ്രസിനെക്കുറിച്ചും വളരെ വിമർശനാത്മകമായി എഴുതിയിട്ടുള്ള ആളാണ് തരൂർ. തൻറെ സ്വാഭാവികമായ, കൂടുതൽ ശക്തമായ മതേതരവാദത്തിലേക്കദ്ദേഹം വരുമോ? സംഘപരിവാറിൻറെ അർദ്ധ ഫാഷിസ്റ്റ് ഭരണത്തെ ഫലപ്രദമായി ചോദ്യം ചെയ്യുന്ന രാഷ്ട്രീയത്തിലേക്ക് അദ്ദേഹം...

Read More