തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ട്രേഡ് യൂനിയനുകളുടെ ആഴ്ചകള്‍ നീണ്ട അനിശ്ചിതകാല സമരത്തിന് ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്.ശമ്പളം മുടക്കമില്ലാതെ വിതരണം ചെയ്യുമെന്ന മന്ത്രിയുടെ ഉറപ്പില്‍ സി.െഎ.ടി.യു, എ.െഎ.ടി.യു.സി, ടി.ഡി.എഫ് സംഘടനകള്‍ സമരം പിന്‍വലിച്ചു. കിഫ്ബിയുടെ സഹായത്തോടെ 1000 ബസ് വാങ്ങും. ഇതിന് കിഫ്ബിയുടെ വ്യവസ്ഥകളില്‍ ഇളവ് വരുത്താന്‍ ആവശ്യപ്പെടുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. സാമ്ബത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും.

സംഘടനകളുമായും മാനേജ്‌മെന്‍റുമായും സര്‍ക്കാര്‍ ത്രികക്ഷി കരാര്‍ ഉണ്ടാക്കും. കരാറിെന്‍റ കരട് തയാറാക്കുന്നതിന് ധനകാര്യ സെക്രട്ടറി, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെ.എസ്.ആര്‍.ടി.സി സി.എം.ഡി എന്നിവരെ ചുമതലപ്പെടുത്തി. ടിക്കറ്റ് മെഷീന്‍ വാങ്ങാന്‍ സര്‍ക്കാര്‍ സഹായം നല്‍കും. ആശ്രിത നിയമനം സംബന്ധിച്ച പരാതികള്‍ പരിഗണിക്കാന്‍ എം.ഡിയെ ചുമതലപ്പെടുത്തി. സ്ഥലംമാറ്റം, ആനുകൂല്യ വിതരണം എന്നിവയിലെ പരാതികള്‍ എം.ഡി ചര്‍ച്ചചെയ്ത് പരിഹരിക്കും. ജീവനക്കാര്‍ ഉന്നയിച്ച മറ്റ് ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യും.

ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ എം.പി. ദിനേശ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ ആനത്തലവട്ടം ആനന്ദന്‍, തമ്ബാനൂര്‍ രവി, വി. ശിവന്‍കുട്ടി, സി.കെ. ഹരികൃഷ്ണന്‍, എം.ജി. രാഹുല്‍, ആര്‍. ശശിധരന്‍ നായര്‍, സണ്ണി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ കൂട്ടായ്മയായ ടി.ഡി.എഫ് (ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷന്‍) 20 മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ധാരണയായ സാഹചര്യത്തില്‍ പണിമുടക്കും പിന്‍വലിച്ചിട്ടുണ്ട്. സ്വന്തം സര്‍ക്കാര്‍ ഭരിക്കുേമ്ബാള്‍ തന്നെ പ്രശ്നപരിഹാരം തേടി 25 ദിവസത്തിലേറെ സെക്രേട്ടറിയറ്റിന് മുന്നില്‍ സമരം ചെയ്യേണ്ടിവന്ന ഗതികേടിലായിരുന്നു സി.െഎ.ടി.യു.