നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പ്രതി ദിലീപിനെ വ്യാഴാഴ്‌ച കാണിക്കും. ദിലീപ് ഉള്‍പ്പടെ ആറ്‌ പ്രതികളെ ഒരുമിച്ചാണ് ദൃശ്യങ്ങള്‍ കാണിക്കുക. വ്യാഴാഴ്ച 11.30നാണ് ദൃശ്യങ്ങള്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രതികളെ കാണിക്കുക.

ദൃശ്യങ്ങള്‍ ഒറ്റയ്‌ക്ക് പരിശോധിക്കാനാണ് ദിലീപ് അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ കോടതി അത് അനുവദിച്ചില്ല. ദിലീപിനെ കൂടാതെ സുനില്‍കുമാര്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സനല്‍കുമാര്‍ എന്നിവരാണ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

 

ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള സാങ്കേതിക വിദഗ്ധന്റെ പേര് ദിലീപ് നിര്‍ദ്ദേശിച്ചിരുന്നു.