രഹ്നഫാത്തിമയുടെയും ബിന്ദു അമ്മിണിയുടെയും ഹര്‍ജികള്‍ ഏഴംഗബെഞ്ച് പരിഗണിക്കും
സ് ്രശബരിമലയില്‍ അക്രമം ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്തി. തീപ്രവേശനത്തിന് സ്റ്റേയില്ല
അന്തിമവിധി വരെ കാത്തിരിക്കാന്‍ നിര്‍ദ്ദേശം
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ വിശാല ബെഞ്ചിന്റെ വിധി വരുന്നത് വരെ കാത്തിരിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. വിഷയം
ഗൗരവമുള്ളതാണെന്നും സ്ഥിതി വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ സ്‌ഫോടനാത്മകമാണ്, വയലന്‍സ് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കിയ സുപ്രീംകോടതി ഹര്‍ജികള്‍ മാറ്റിവച്ചു.യുവതീ പ്രവേശനം വിശാല ബെഞ്ച് പരിഗണിക്കട്ടെ , അത് വരെ സമാധാനമായി ഇരിക്കു എന്നും സുപ്രീംകോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു. അന്തിമ ഉത്തരവ് നിങ്ങള്‍ക്ക് അനുകൂലം ആണെങ്കില്‍ ഞങ്ങള്‍ സംരക്ഷണം നല്‍കും ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രശ്‌നങ്ങള്‍ ഇല്ലാതെ പോകാന്‍ ആകുമെങ്കില്‍ പൊയ്‌ക്കോളു. പൊലീസ് സംരക്ഷണത്തോടെ പോകാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി. വിശാല ബെഞ്ച് ഉടന്‍ രൂപീകരിക്കും.

വിശാല ബെഞ്ചിന്റെ തീരുമാനം അറിഞ്ഞ ശേഷം പുനപരിശോധന ഹര്‍ജിയും പരിഗണിക്കും. ബിന്ദു അമ്മിണിയുടെ സുരക്ഷ നീട്ടാനും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. രഹ്നാ ഫാത്തിമക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെടാന്‍ അവകാശം ഉണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.