ന്യൂഡൽഹി: അയോധ്യ കേസിലെ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജികൾ സുപ്രീംകോടതി തള്ളി. 18 ഹർജികളാണ് വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിക്ക് മുൻപിലെത്തിയിരുന്നത്. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ തള്ളിയത്.
നവംബർ ഒൻപതിലെ ഉത്തരവിനെതിരേ മുസ്ലിം വ്യക്തി നിയമ ബോർഡ് അടക്കമുള്ള ഏഴ് കക്ഷികളും ഹിന്ദു മഹാസഭ, നിർമോഹി അഖാഡ എന്നിവരും 40 സാമൂഹ്യപ്രവർത്തകരും പുനഃപരിശോധനാ ഹർജികൾ സമർപ്പിച്ചിരുന്നു. ഇനി തിരുത്തൽ ഹർജി നൽകുക എന്ന സാധ്യത മാത്രമാണ് അവശേഷിക്കുന്നത്.