ന്യുഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരം ജാമ്യം നേടിയ ശേഷം ആദ്യമായി സുപ്രീംകോടതിയിലെത്തി. പ്രതിയായല്ല, അഭിഭാഷകനായാണ് എത്തിയത്. ആഭ്യന്തര കലാപ, വിവാഹമോചന കേസുകളില്‍ കോണ്‍ഗ്രസ് നേതാക്കളും അഭിഭാഷകരുമായ അഭിഷേക് മനു സിങ്വി, കപില്‍ സിബല്‍ എന്നിവര്‍ക്കെതിരായാണ് ചിദംബരം ഹാജരായത്.

ഐ.എന്‍.എക്സ് മീഡിയ കേസില്‍ ചിദംബരത്തിനു വേണ്ടി ഹാജരായതും അദ്ദേഹത്തിന് ജാമ്യം ലഭിക്കാനായി വാദമുയര്‍ത്തിയതും സിബലും സിങ്വിയുമായിരുന്നുവെന്നതാണ് ഏറെ രസകരം.

ഈ മാസം നാലിനായിരുന്നു 106 ദിവസത്തെ ജയില്‍വാസത്തിനൊടുവില്‍ ചിദംബരം ജാമ്യത്തിലിറങ്ങിയത്. പാര്‍ലമെന്‍റിന്‍െറ ശീതകാല സമ്മേളനത്തില്‍ ചിദംബരം പങ്കെടുക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിശിത വിമര്‍ശനമാണ് ചിദംബരം ഇന്ന് സഭയിലുയര്‍ത്തിയത്.