കൊച്ചി: സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവാവിനെ വിവാഹം കഴിക്കാനാഗ്രഹിച്ച യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തിലടച്ചു പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു.

പെരിന്തല്‍മണ്ണ സ്വദേശിനിയായ ബിഡിഎസ് വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് കുത്തിവച്ച്‌ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കുടുംബാംഗങ്ങള്‍ക്കും ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കുമെതിരേ അന്വേഷണം നടത്താനാണു ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദേശം. പെണ്‍കുട്ടിയെ വീട്ടുകാര്‍ അന്യായമായി തടവിലാക്കിയെന്ന് ആരോപിച്ച്‌ തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശി നല്‍കിയ ഹേബിയസ് ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഒരുദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നും പെണ്‍കുട്ടിയെ സമയബന്ധിതമായി കോടതിയില്‍ ഹാജരാക്കുന്നതില്‍ വീഴ്ച വരുത്തിയ പെരിന്തല്‍മണ്ണ സിഐയ്ക്കെതിരേ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.