ലക്നോ: ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി പെണ്‍കുട്ടിയെ കത്തിച്ച സംഭവത്തിലെ അഞ്ചു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിശങ്കര്‍ ത്രിവേദി, രാം കിഷോര്‍ ത്രിവേദി, ഉമേഷ് ബാജ്പേയ്, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.

സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും ഡിജിപി അറിയിച്ചു. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്യക്തമാക്കി. അതേസമയം, 90 ശതമാനത്തോളം പൊള്ളലേറ്റ ഇരുപത്തിമൂന്നുകാരി അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ വ്യോമമാര്‍ഗം ഡല്‍ഹിയിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്.

ഉന്നാവിലെ ഹിന്ദുനഗര്‍ ഗ്രാമത്തിലാണ് മനുഷ്യമന‍ഃസാക്ഷിയെ നടക്കുന്ന സംഭവം നടന്നത്. റെയില്‍വേ സ്‌റ്റേഷനിലേക്ക് പോയിക്കൊണ്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പെട്രോളൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയും സുഹൃത്തുക്കളും ചേര്‍ന്നാണ് വയലില്‍ വച്ച്‌ കൊല്ലാന്‍ ശ്രമം നടത്തിയത്.