പിണറായി വിജയന്‍ സര്‍ക്കാരില്‍ അഴിച്ചുപണി. നിയമസഭാ തെരഞ്ഞെടുപ്പിന് 17 മാസങ്ങള്‍ ബാക്കി നിലക്കവെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിച്ചുപണിക്ക് ഒരുങ്ങുന്നത്. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി സര്‍ക്കാരിന്‍റെ മുഖം മിനുക്കാനാണ് ലക്‌ഷ്യം.

നിലവില്‍ 20 കാബിനറ്റ് മന്ത്രിമാള്‍ ഉള്‍പ്പെടുന്നതാണ് പിണറായി സര്‍ക്കാര്‍. ഇതില്‍ 12 എണ്ണം സിപിഎം മന്ത്രിമാരാണ്. ഇവരിലാകും അഴിച്ചുപണി നടത്തുക. എ.സി. മൊയ്തീന്‍, ടി.പി. രാമകൃഷ്ണന്‍ എന്നിവര്‍ മന്ത്രിസഭയില്‍നിന്നു പുറത്ത് പോകുമെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ മന്ത്രിസഭയില്‍നിന്ന് ഒഴിവാകാന്‍ സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ട്. അഞ്ചു പുതുമുഖങ്ങളെ ഉള്‍പ്പെടുത്താനാണു സര്‍ക്കാരിന്റെ തീരുമാനം.

സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. അങ്ങനെ വന്നാല്‍ സുരേഷ് കുറുപ്പ്, രാജു എബ്രഹാം എന്നിവരില്‍ ആരെങ്കിലും സ്പീക്കറാകും. കെ.കെ. ശൈലജ, ജെ. മേഴ്സിക്കുട്ടി എന്നീ വനിതാ മന്ത്രിമാര്‍ക്കു മാറ്റമുണ്ടാകില്ല. അയിഷ പോറ്റിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. തോമസ് ഐസക്, എം.എം. മണി, സി. രവീന്ദ്രനാഥ്, കെ.ടി. ജലീല്‍ എന്നിവര്‍ മന്ത്രിമാരായി തുടരും. ജി. സുധാകരനും കാലാവധി പൂര്‍ത്തീകരിക്കും. ഇ.പി. ജയരാജനും എ.കെ. ബാലനും തുടരാനാണ് സാധ്യത. എന്നാല്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുറത്തായേക്കാന്‍ സാധ്യതയുണ്ട്.

കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ 21-ാമനായി എത്തിക്കാനും ലക്ഷ്യമുണ്ട്. യുവ നേതാക്കളായ എം. സ്വരാജ്, എ.എന്‍. ഷംസീര്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഉണ്ടായേക്കും. മുതിര്‍ന്ന നേതാവ് സി.കെ. ശശീന്ദ്രന്‍റെ പേരും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.