മാഡ്രിഡ്: ലയണല്‍ മെസിയുടെ നാടകീയ ഗോളില്‍ സ്പാനിഷ് ലാലിഗയില്‍ ബാഴ്സലോണയ്ക്കു ജയം. ഞായറാഴ്ച വാണ്ട മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സ പരാജയപ്പെടുത്തിയത്. 86-ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍.

ഇതോടെ ലാലിഗ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കു തിരിച്ചെത്താനും ബാഴ്സയ്ക്കായി. ശനിയാഴ്ച ഡിപോര്‍ട്ടിവോ അലാവസിനെ തകര്‍ത്തതോടെ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തേക്ക് എത്തിയിരുന്നു. അത്ലറ്റിക്കോയെ പരാജയപ്പെടുത്തിയതോടെ ബാഴ്സ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. നിരവധി ഗോളവസരങ്ങള്‍ തുറന്നുലഭിച്ചെങ്കിലും ബാഴ്സ ഗോള്‍ കീപ്പര്‍ ആന്ദ്രെ ടെര്‍സ്റ്റീഗന്‍റെ പ്രകടനമാണ് അത്ലറ്റിക്കോയ്ക്കു മുന്നില്‍ വിലങ്ങുതടിയായത്. 2011-നുശേഷം അത്ലറ്റിക്കോയ്ക്കു ബാഴ്സയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 19 മത്സരങ്ങളില്‍ തോല്‍വിയറിയാതെ ബാഴ്സ കുതിപ്പ് തുടരുന്നു.

14 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബാഴ്സയ്ക്കും റയലിനും 31 പോയിന്‍റ് വീതമാണ് ഉള്ളതെങ്കിലും ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിലാണ് ബാഴ്സ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 15 മത്സരങ്ങളില്‍നിന്നു 30 പോയിന്‍റുമായി സെവിയ്യയാണ് മൂന്നാമത്.