കൊച്ചി: ഷൂട്ടിംഗ് സെറ്റുകളിലെ റെയ്ഡ് അപ്രായോഗികമെന്ന് സംവിധായകരുടെ സംഘടന ഫെഫ്ക. ലഹരി സംബന്ധിച്ച നിര്‍മാതാക്കളുടെ പ്രതികരണം അതി വൈകാരികമാണ്. ഷെയ്ന്‍ നിഗം പെരുമാറിയ രീതി തെറ്റാണ്. എന്നാല്‍ കൂട്ടായ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കപ്പെടണം. നിര്‍മാതാക്കള്‍ സിനിമ ഉപേക്ഷിക്കരുതെന്നും ഉണ്ണിക്കൃഷ്ണന്‍ ആവശ്യപ്പെട്ടു.

പ്രൊഡ്യൂസഴ്സ് അസോസിയേഷന്‍ നടത്തിയ പത്രസമ്മേളനത്തില്‍ നിര്‍മാതാക്കളുടെ സംഘടനാ പ്രസിഡന്‍റ് രഞ്ജിത്താണ് പുതുതലമുറയിലെ ചില നട·ാര്‍ സിനിമാ സെറ്റില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന ഗുരുതരമായ ആരോപണമുന്നയിച്ചത്. മലയാളത്തിലെ ന്യൂജന്‍ സിനിമാക്കാരില്‍ ലഹരി പിടിമുറക്കുകയാണെന്ന ആരോപണത്തിന് ഏറെ പഴക്കമുണ്ടെങ്കിലും സിനിമാരംഗത്തുള്ളവര്‍തന്നെ ഇക്കാര്യം പരസ്യമായി പറയുന്നത് ഇതാദ്യമാണ്.

സ്വബോധത്തോടെയാണെന്നു തോന്നാത്തവിധമാണു പല യുവനടന്‍മാരും പലപ്പോഴും പെരുമാറുന്നത്. ലക്ഷങ്ങള്‍ എണ്ണി വാങ്ങിയിട്ടു തനിക്ക് മൂഡില്ലെന്നും മറ്റും പറഞ്ഞു ഷൂട്ടിംഗ് വൈകിപ്പിച്ച്‌ ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം ദുരനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടെന്നും നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

യുവനടന്‍ ഷെയിന്‍ നിഗമിന്‍റെ നിസഹകരണം മൂലം വെയില്‍, കുര്‍ബാനി എന്നീ സിനിമകളുടെ ചിത്രീകരണം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. ഷൂട്ടിംഗ് പാതിവഴിയില്‍ എത്തിനില്‍ക്കെയാണു രണ്ടു സിനിമകളും ഉപേക്ഷിക്കുന്നത്.

ചില നടന്‍മാര്‍ സിനിമാ സെറ്റില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന നിര്‍മാതാക്കളുടെ ആരോപണം ശരിവച്ച്‌ അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ബാബുരാജും രംഗത്തെത്തി. സിനിമാ സെറ്റുകളില്‍ ലഹരിമരുന്നിന്‍റെ ഉപയോഗം വ്യാപകമാണെന്നും പോലീസ് പരിശോധനയുണ്ടായാല്‍ പലരും കുടുങ്ങുമെന്നും ബാബുരാജ് പറഞ്ഞു. ഷെയ്ന്‍ നിഗമിന്‍റെ വിഷയത്തില്‍ ഇടപെടാന്‍ അമ്മയ്ക്കു പരിമിതിയുണ്ടെന്നും ബാബുരാജ് വ്യക്തമാക്കി.