ശബരിമലയിൽ പ്രവേശിക്കുന്നതിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വീണ്ടും കേരളത്തിൽ എത്തി. ചൊവ്വാഴ്ച പുലർച്ചെ നെടുന്പാശേരി വിമാനത്താവളത്തിലെത്തിയ തൃപ്തിയും അഞ്ചുപേരടങ്ങുന്ന വനിതാ സംഘവും ശബരിമലയിലേക്ക് പുറപ്പെട്ടു. ഇവർക്കൊപ്പം കേരളത്തിൽ നിന്ന് ബിന്ദു അമ്മിണിയും ചേർന്നിട്ടുണ്ട്.

ശബരിമല ദർശനം നടത്തണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായി പോലീസിനെ സമീപിച്ചതായും റിപ്പോർട്ടുണ്ട്. സ്ത്രീ പ്രവേശനത്തിന് സ്റ്റേ ഇല്ലെന്നും പോലീസ് തടയുകയാണെങ്കിൽ അത് കോടതി അലക്ഷ്യമാണെന്നും തൃപ്തി വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശം തേടിയെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ പറഞ്ഞു.