പ്രയാഗ്രാജ്: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്‍മ ഗൃഹത്തിന് നഗരസഭ വക 4.35 കോടി രൂപയുടെ വീട്ടുനികുതി നോട്ടീസ്. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലുള്ള ആനന്ദ് ഭവനാണ് ഭീമമായ നികുതി നോട്ടീസ് ലഭിച്ചത്. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ജവഹര്‍ലാല്‍ നെഹ്റു സ്മാരക ട്രസ്റ്റാണ് ഗാന്ധി കുടുംബത്തിെന്‍റ വസതിയായിരുന്ന ആനന്ദ് ഭവന്‍ പരിപാലിക്കുന്നത്.

താമസിക്കാത്ത വസതികളുടെ വിഭാഗത്തില്‍ അടക്കേണ്ട നികുതി 2013 മുതല്‍ ആനന്ദ് ഭവന്‍ അടച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിയമത്തിലെ വസ്തു നികുതി ചട്ട പ്രകാരമാണ് നോട്ടീസ് നല്‍കിയതെന്ന് പ്രയാഗ്രാജ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ടാക്സ് അസസ്മെന്‍റ് ഓഫീസര്‍ പി.കെ. മിശ്ര പറഞ്ഞു.

നികുതി തുക നിശ്ചയിക്കുന്നതിനായി തങ്ങള്‍ സര്‍വേ സംഘടിപ്പിച്ചിരുന്നു. നികുതി നിര്‍ണയവുമായി ബന്ധപ്പെട്ട് എതിരഭിപ്രായങ്ങളും ക്ഷണിച്ചിരുന്നെങ്കിലും അങ്ങനെയൊന്നും ലഭിച്ചിരുന്നില്ല. അങ്ങനെ തങ്ങള്‍ നികുതി നിര്‍ണയം പൂര്‍ത്തിയാക്കി നോട്ടീസ് അയക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

അേതസമയം, ജവഹര്‍ലാല്‍ നെഹ്റു സ്മാരക ട്രസ്റ്റിന് എല്ലാവിധ നികുതികളില്‍ നിന്നും ഒഴിവുണ്ടെന്നും ആനന്ദ് ഭവനില്‍ നിന്ന് നികുതി ഈടാക്കുന്നത് തെറ്റാണെന്നും പ്രയാഗ്രാജ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ ചൗധരി ജിതേന്ദ്ര പറഞ്ഞു. ആനന്ദ് ഭവന്‍ കെട്ടിടം സ്വതന്ത്ര്യസമരത്തിെന്‍റ സ്മാരകവും വിദ്യാഭ്യാസ കേന്ദ്രവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയുടെ വിദ്വേഷ രാഷ്രടീയമാണ് നികുതി ഈടാക്കാനുള്ള നീക്കത്തിന് പിന്നിലെന്നും ആരോപണമുണ്ട്.