തൃശൂര്‍: പരീക്ഷ എഴുതാതിരിക്കാന്‍ കടുംകൈ പ്രവര്‍ത്തിച്ചിരിക്കുകയാണ് നാല് വിദ്യാര്‍ത്ഥികള്‍. ഒരേ ക്ലാസിലെ അടുത്ത സുഹ‍ൃത്തുക്കളായ 4 വിദ്യാര്‍ഥികളുടെ കൈ ഒരേ ദിവസം ഒടിയുന്നു അതും വ്യത്യസ്ത സംഭവങ്ങളിലായാണ്.

പരീക്ഷ എഴുതുന്നത് ഒഴിവാക്കാന്‍ ഇവര്‍ സംഘം ചേര്‍ന്നു തിരഞ്ഞെടുത്ത വഴിയാണിതെന്ന് മനസിലാക്കിയ അധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് കഥ പുറം ലോകം അറിയുന്നത്.

വ്യത്യസ്ത സംഭവങ്ങളിലായി കൈയൊടിഞ്ഞുവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ബൈക്കില്‍ നിന്നു വീണു, ബസില്‍ കയറുമ്ബോള്‍ പിടിവിട്ടു, കളിക്കുമ്ബോള്‍ മറിഞ്ഞു വീണു, എന്നിങ്ങനെ പോകുന്നു കാരണങ്ങള്‍. ഏതായാലും കൈയൊടിഞ്ഞു പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ് ഇവര്‍.ഗൂഗിളില്‍ തിരഞ്ഞാണ് കൈയൊടിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തിയതെന്നും ഇവര്‍ അധ്യാപകരോട് സമ്മതിച്ചു.

വ്യത്യസ്ത സംഭവങ്ങളായതുകൊണ്ടുതന്നെ രക്ഷിതാക്കള്‍ ഇത് വിശ്വസിച്ചു. എന്നാല്‍ സ്കൂള്‍ അധികൃതര്‍ ബന്ധപ്പെട്ടതോടെയാണ് സംഗതി പുറത്തായത്. കുട്ടികളെ കൗണ്‍സലിങ്ങിനു വിധേയരാക്കാനാണ് സ്കൂള്‍ അധികൃതരുടെ തീരുമാനം.