കണ്ണൂര്‍: മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതിനെ ന്യായീകരിച്ച്‌ ചീഫ് സെക്രട്ടറി ലേഖനമെഴുതിയത് സര്‍ക്കാരിന്‍റെ അനുവാദത്തോടെയാണോയെന്നു വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കോടതിയലക്ഷ്യ നടപടിയാണ് ചീഫ് സെക്രട്ടറി ചെയ്തിരിക്കുന്നത്. നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത് മജിസ്റ്റീരിയല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നുവെന്നാണ്. അതിനിടയില്‍ ചീഫ് സെക്രട്ടറിയുടെ ലേഖനം തെറ്റായ സന്ദേശമാണു നല്‍കുന്നത്. അത് കീഴുദ്യോഗസ്ഥര്‍ നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കുന്ന തരത്തിലുള്ളതാണ്.

നേരത്തെ ഒരു ചീഫ് സെക്രട്ടറി പുസ്തകം എഴുതിയതിനെതിരേ നടപടിയെടുത്തിട്ടുള്ളതാണ്. മാവോയിസ്റ്റുകള്‍ക്ക് മനുഷ്യാവകാശമില്ലെന്നും പൗരാവകാശമില്ലെന്നുമാണ് ചീഫ് സെക്രട്ടറി ലേഖനത്തില്‍ പറയുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച്‌ ഒന്നിലധികം വിധികള്‍ സുപ്രീംകോടതിതന്നെ പുറപ്പെടുവിച്ചിട്ടുള്ളതാണ്. സിപിഎം നേതാവ് പി. ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റിലെ പരിഹാസത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഡല്‍ഹിയില്‍ ഈ വിഷയത്തില്‍ പ്രതികരിച്ച സീതാറാം യെച്ചൂരി എതു പൂച്ചയാണെന്ന് കാനം ചോദിച്ചു.

തങ്ങള്‍ പറയുന്നത് രാഷ്ട്രീയമാണ്. അതു സിപിഐയുടെയും രാജ്യത്തെ ഇടതുപക്ഷത്തിന്‍റെയും നിലപാടാണ്. ഇതുസംബന്ധിച്ച്‌ സിപിഐയും സിപിഎമ്മും തമ്മില്‍ ഭിന്നതയൊന്നുമില്ലെന്നും കാനം പറഞ്ഞു. വെടിവയ്പ് നടക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ കമിഴ്ന്നുകിടന്ന് എഫ്‌ഐആര്‍ എഴുതുന്ന വീഡിയോ കണ്ടാല്‍ പോലീസ് ഉണ്ടാക്കുന്ന തെളിവുകളെക്കുറിച്ച്‌ ധാരണയുണ്ടാകുമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരേ യുഎപിഎ ചുമത്തിയ സംഭവത്തില്‍ തെളിവുകളായി പോലീസ് പുറത്തുവിട്ട വീഡിയോകളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.