കൊച്ചി: തിരുവനന്തപുരം – ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് എറണാകുളം ജംക്‌ഷന്‍ ഒഴിവാക്കില്ലെന്നു ദക്ഷിണ റെയില്‍വേ അറിയിച്ചു. ഏറ്റവുമധികം യാത്രക്കാര്‍ എറണാകുളം ജംക്‌ഷനില്‍ ഇറങ്ങുന്ന സാഹചര്യത്തില്‍ ട്രെയിന്‍ ടൗണ്‍ വഴി തിരിച്ചു വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഉദ്യോ​ഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.

വേണാടിനു പുതിയ കോച്ചുകള്‍ നല്‍കുന്നതിന്റെ പേരില്‍ ജംക്‌ഷന്‍ ഒഴിവാക്കി സര്‍വീസ് നടത്താന്‍ ആലോചിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം ഉയര്‍ന്നതോടെ ശുപാര്‍ശ ദക്ഷിണ റെയില്‍വേ ആസ്ഥാനത്തേക്ക് അയച്ചിരുന്നില്ല.

എറണാകുളത്ത് മൂന്നാം പിറ്റ്‍ലൈന്‍‍ യാഥാര്‍ത്ഥ്യമാക്കുന്നതനുസരിച്ച്‌ രാമേശ്വരത്തേക്കു സ്ഥിരം സര്‍വീസ് പരിഗണിക്കുമെന്നും പാലക്കാട് മെമു ഷെഡ് വിപുലീകരണം പൂര്‍ത്തിയാകുന്ന മുറയ്ക്കു മലബാര്‍ മേഖലയില്‍ മെമു സര്‍വീസ് സാധ്യമാകുമെന്നും അധികൃതര്‍ പറഞ്ഞു.പാലക്കാടും കൊല്ലത്തും പുതിയ പിറ്റ്‌ലൈനുകളും എറണാകുളത്തു പുതിയ ടെര്‍മിനല്‍ പദ്ധതിയും സജീവ പരിഗണനയിലുണ്ട്. നിലമ്ബൂര്‍ പാതയില്‍ രാത്രി ഗതാഗതം ആരംഭിക്കുന്നതു പരിശോധിക്കും