നിര്‍മാതാവ് ജോബി ജോര്‍ജ്ജ് വധഭീഷണി മുഴക്കിയെ് ആരോപിച്ച്‌ നടന്‍ ഷെയ്ന്‍ നിഗം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ ജോബി ജോര്‍ജ് പത്രസമ്മേളനം നടത്തുകയും ചെയ്തിരുന്നു. വെയില്‍ സിനിമയ്ക്കിടയില്‍ ഖുര്‍ബാനിയില്‍ അഭിനയിക്കാന്‍ പോയതാണ് വിവാദങ്ങള്‍ക്ക് കാരണം. ഷെയിന്‍ മുടി വെട്ടി എന്നുപറഞ്ഞാണ് വെയിലിന്റെ നിര്‍മതാവ് ഷെയിനിനു നേരെ ഭീഷണി ഉയര്‍ത്തിയത്. ഇപ്പോഴിതാ ‘ഖുര്‍ബാനി’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജിയോ വി നടനെ പിന്തുണച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്.

‘ ഷെയ്ന്‍ മുടിയല്ലേ വെട്ടിയത് തലയൊന്നുമല്ലല്ലോ എന്നാണ് ജിയോ ചോദിച്ചത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു സംവിധായകന്‍. അടുത്തമാസം 15 നാണ് വെയിലിന്റെ അടുത്ത ഘട്ട ഷൂട്ടിങ്. അതിനുള്ളില്‍ മുടി വളരുമല്ലോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. വെയില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരും ഷെയ്ന്‍ നിഗത്തിന്റെ പ്ലസ് ടു കാലഘട്ടവും ഷൂട്ട് ചെയ്യാനുണ്ട് എന്നാണ് പറഞ്ഞിരുന്നത്. അതിനാല്‍ തന്നെ ചെറിയ പ്രായത്തിലുള്ള ലുക്ക് വന്നാല്‍ കുഴപ്പമില്ലല്ലോ എന്ന കരുതി. അതിലേക്കുള്ള ചെറിയ മുടിവെട്ടലാണ് ഞങ്ങള്‍ നടത്തിയത്. അങ്ങനെയല്ല എങ്കില്‍ തന്നെ, അടുത്തമാസം 15 ആവുമ്ബോഴേക്കും ഷെയിന്റെ മുടി വളരും. മൊട്ടയടിച്ചതൊന്നുമല്ലല്ലോ. അയാളുടെ കഥാപാത്രത്തിന് വേണ്ടി മുടി കുറച്ച്‌ വെട്ടി ജെല്ല് പുരട്ടുക മാത്രമാണ് ചെയ്തതെന്നും ജിയോ പറഞ്ഞു. അതേസമയം ഖുര്‍ബാനിയുടെ ഷൂട്ടിങിനിടെ ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയിലായിരുന്നു ഷെയ്ന്‍ നിഗം. അതിനിടയിലാണ് ഈ വിവാദങ്ങളൊക്കെ സംഭവിച്ചത്. ആദ്യം നടന്‍ അസുഖം മാറി തിരിച്ചെത്തട്ടെ. അതിന് ശേഷം ഖുര്‍ബാനിയുടെ ഷൂട്ടിങ് ആരംഭിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആരേയും വിഷമിപ്പിക്കാന്‍ ഒന്നും ചെയ്തിട്ടില്ലെന്നും , സഹായിച്ച പലരും തന്നെ വേദനിപ്പിച്ചിട്ടേയുള്ളുവെന്നും ജോബി ജോര്‍ജ് പറഞ്ഞു. തങ്ങളുടെ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തന്നെ മറ്റൊരു ചിത്രത്തിനായി അദ്ദേഹം ഡേറ്റ് നല്‍കിയിരുന്നു. താടിയും മുടിയും വെട്ടരുതെന്നുള്ള കരാറില്‍ ആ ചിത്രത്തില്‍ അഭിനയിക്കാന്‍ വിട്ടു കൊടുക്കുകയായിരുന്നു. എന്നാല്‍ ആ ചിത്രത്തില്‍ പോയതിനു ശേഷം ഷെയ്ന്‍ തങ്ങളുടെ ചിത്രത്തില്‍ ജോയിന്‍ ചെയ്തില്ലെന്നുമാണ് ജോബി ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞത്.