ഖത്തറില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സ് ദമ്ബതികളുടെ രണ്ടുമക്കള്‍ ഹമദ് ആശുപത്രിയില്‍ മരണപ്പെട്ടു. കോഴിക്കോട് ഫറോക്ക് സ്വദേശി ഹാരിസിന്‍െറയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂര്‍ ഷമീമയുടേയും മക്കളായ റഹാന്‍ ഹാരിസ് (മൂന്നര), റിദ ഹാരിസ് (ഏഴ് മാസം) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയോടെ ഛര്‍ദിയും ശ്വാസതടസവും മൂലം അവശനിലയിലായ കുട്ടികളെ ഹമദ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കുടുംബം വ്യാഴാഴ്ച രാത്രി റസ് റ്റോറന്‍റില്‍ നിന്ന് ഭക്ഷണം പാര്‍സല്‍ വാങ്ങി വീട്ടിലെത്തിച്ച്‌ കഴിച്ചിരുന്നു. ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം അധികൃതര്‍ എത്തി റസ്റ്റോറന്‍റ് പൂട്ടിയിട്ടുണ്ട്. എന്നാല്‍ അേന്വഷണം പൂര്‍ത്തിയാകുന്നതുവരെ തങ്ങളെ കുറ്റെപ്പടുത്തരുതെന്നും തങ്ങളുെട ഭക്ഷണം സുരക്ഷിതമാണെന്നും റസ് റ്റോറന്‍റ് അധികൃതര്‍ വിശദീകരിച്ചു. ഇവരുടെ അടുത്തുള്ള മറ്റൊരു ഫ്ലാറ്റില്‍ കഴിഞ്ഞ ദിവസം പ്രാണികളെ ഒഴിവാക്കാന്‍ മരുന്ന് തളിച്ചതായും പറയുന്നു. ഇക്കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. മരണകാരണം സംബന്ധിച്ച്‌ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അസ്വസ്ഥതയെ തുടര്‍ന്ന് ഹാരിസും ഷമീമയും ഹമദ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഹാരിസ് ഹമദ് പബ്ലിക് ഹെല്‍ത്ത് സെന്‍ററിലും ഷമീമ ദോഹയിലെ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്‍ററിലും നഴ്സായി ജോലി ചെയ്യുകയാണ്. വര്‍ഷങ്ങളായി കുടുംബം ദോഹയിലുണ്ട്.ഇരുവരുടെയും മാതാപിതാക്കള്‍ ദോഹയില്‍ എത്തിയതിന് ശേഷം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.