വീടുപണിയുന്നതിനായി കൊണ്ടുവന്ന വാതിലുകളും ജനാലകളും മറ്റും ഇറക്കി വെക്കാന്‍ ആരും സഹായത്തിനായില്ലാതെ വിഷമിച്ചു നിന്ന യുവതിയെ സഹായിച്ചതിനെ കുറിച്ച്‌ വ്യക്തമാക്കി കേരള പോലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരു പരാതിയന്വേഷിച്ചിറങ്ങിയതാണ് എടത്തല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍. ചാറ്റല്‍ മഴയത്തു നിസ്സഹായായ നിന്ന അവരെ സഹായിക്കാന്‍ ആ പോലീസ് ഉദ്യോഗസ്ഥര്‍ മുന്നിട്ടിറങ്ങിയെന്നാണ് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഞങ്ങള്‍ നോക്കി നില്‍ക്കാറില്ല…
കൂലിയും വാങ്ങാറില്ല…

ഒരു പരാതിയന്വേഷിച്ചിറങ്ങിയതാണ് എടത്തല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ..അതിനിടെയാണ് എന്‍.എ.ഡി കവലക്കു സമീപം ആ കാഴ്ച അവര്‍ കണ്ടത്. വീടുപണിയുന്നതിനായി കൊണ്ടുവന്ന വാതിലുകളും ജനാലകളും മറ്റും ഇറക്കി വെക്കാന്‍ ആരും സഹായത്തിനായില്ലാതെ വിഷമിച്ചു നില്‍ക്കുന്ന ഒരു സഹോദരി. ചാറ്റല്‍ മഴയത്തു നിസ്സഹായായ നിന്ന അവരെ സഹായിക്കാന്‍ ആ പോലീസ് ഉദ്യോഗസ്ഥര്‍ മുന്നിട്ടിറങ്ങി. ഗുഡ്സ് ഓട്ടോയില്‍ കൊണ്ടുവന്ന വാതിലുകളും ജനാലകളും പോലീസ് ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ നിന്നും ഇറക്കുന്നത് കണ്ടപ്പോള്‍ സമീപത്തുളള ചിലരും സഹായിക്കാനെത്തി. എളിയ സഹായമാണെങ്കിലും ആ സഹോദരിയുടെ മുഖത്ത് തെളിഞ്ഞത് സംതൃപ്ത ഭാവങ്ങളാണ്.. അതാണ്‌ പൊലീസിന് അഭിമാനവും ഉള്‍ക്കരുത്തും പകരുന്നത്.