കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ ഇന്ന് പൊളിക്കാനുള്ള കമ്ബനികള്‍ക്ക് കൈമാറും. ഇന്‍ഡോറില്‍ നിന്ന് കേരളത്തിലെത്തിയ വിദഗ്ധന്‍ എസ്.ബി.സര്‍വാത്തേ ഇന്ന് നാല് ഫ്ലാറ്റുകളും സന്ദര്‍ശിക്കും.

മുംബൈയില്‍ നിന്നുള്ള എഡിഫൈസ് എന്‍ജിനിയറിങ് ചെന്നൈ ആസ്ഥാനമായുള്ള വിജയ് സ്റ്റീല്‍സ് എന്നീ രണ്ട് കമ്ബനികളെയാണ് നിലവില്‍ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ തിരഞ്ഞെടുത്തത്. ഇവര്‍ക്ക് നാല് ഫ്ലാറ്റുകളും ഇന്ന് കൈമാറും. കമ്ബനികള്‍ 15 ദിവസത്തിനകം ഓരോ ഫ്ലാറ്റും എങ്ങനെ പൊളിക്കും, ഏത് സാങ്കേതിക വിദ്യ ഉപയോഗിക്കും തുടങ്ങി വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറാനാണ് നിര്‍ദേശം. തുടര്‍ന്ന് 90 ദിവസമെടുത്ത് ഫ്ലാറ്റുകള്‍ പൊളിക്കും. 30 ദിവസത്തിനുള്ളില്‍ അവശിഷ്ടങ്ങള്‍ മാറ്റും.

അതേസമയം, ഫ്ലാറ്റുകള്‍ പൊളിക്കാന്‍ മേല്‍നോട്ടം വഹിക്കുന്ന വിദഗ്ധ എന്‍ജിനിയര്‍ എസ്.ബി.സര്‍വത്തേ ഇന്ന് ഫ്ലാറ്റുകള്‍ സന്ദര്‍ശിക്കും. ഓരോ ഫ്ലാറ്റുകളും പൊളിക്കാന്‍ പ്രത്യേകം രൂപരേഖ തയ്യാറാക്കും എന്നാണ് സര്‍വത്തേ പറഞ്ഞിരിക്കുന്നത്. കമ്ബനി പ്രതിനിധികളുമായി സര്‍വത്തേ ഇന്ന് ചര്‍ച്ച നടത്തും.

അതേസമയം, ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കാനുള്ള സമയപരിധി നീട്ടി. കൊച്ചിയില്‍ ചേര്‍ന്ന ജസ്റ്റിസ് ബാലഷ്കൃഷ്ണന്‍ നായര്‍ കമ്മറ്റിയുടേതാണ് തീരുമാനം.