ന്യൂയോര്‍ക്ക്: സാഹിത്യത്തിനുള്ള 2018, 2019 വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരത്തിന് യഥാക്രമം പോളിഷ് എഴുത്തുകാരന്‍ ഓള്‍ഗ ടോകാര്‍സുക്കും ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍ഡ്‌കെയും തിരഞ്ഞെടുക്കപ്പെട്ടു. നൊബേല്‍ പുരസ്‌കാരം നല്‍കുന്ന സ്വീഡിഷ് അക്കാഡമിക്ക് എതിരെ ലൈംഗിക പീഡനം, സാമ്ബത്തിക തെറ്റ്, അഴിമതി, മറച്ചുവെക്കല്‍ തുടര്‍ങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സാഹിത്യത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നില്ല. 70 വര്‍ഷത്തിനിടെ ആദ്യമായാണ് കഴിഞ്ഞ വര്‍ഷം പുരസ്‌കാരം നല്‍കുന്നത് മാറ്റിവച്ചത്.
പോളിഷ് എഴുത്തുകാരിയും ആക്ടിവിസറ്റുമാണ് 2018ലെ മാന്‍ ബുക്കര്‍ പുരസ്‌കാര ജേതാവ് കൂടിയായ ഓള്‍ഗ ടോകാര്‍ചുക്ക്. മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ച ആദ്യ പോളിഷ് സാഹിത്യകാരികൂടിയാണ് അവര്‍. സിറ്റീസ് ഇന്‍ മീററസ്, ദി ജെര്‍ണി ഓഫ് ദി ബുക്ക് പീപ്പിള്‍, പ്രീമിവെല്‍ ആന്‍ഡ് അദര്‍ ടൈംസ്, ഹൗസ് ഓഫ് ഡേ ഹൗസ് ഓഫ് നൈറ്റ്, ദി വാര്‍ഡൊബിള്‍, ദ ഡോള്‍ ആന്‍ഡ് ദി പേള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
ഓസ്ട്രിയന്‍ നോവലിസ്റ്റും നാടകകൃത്തും വിവര്‍ത്തകനുമാണ് 2019ലെ പുരസ്കാരത്തിന് അര്‍ഹനായ പീറ്റര്‍ ഹന്‍ഡ്‌കെ. പഠനകാലത്ത് തന്നെ എഴുത്തുകാരനായി പേരെടുത്ത അദ്ദേഹം നിരവധി ചിത്രങ്ങള്‍ക്കും തിരക്കഥയെഴുതിയിട്ടുണ്ട്.
സാഹിത്യ ലോകത്തെ ഏറ്റവും അഭിമാനകരമായ അവാര്‍ഡായി കണക്കാക്കപ്പെടുന്ന നൊബേല്‍ പുരസ്‌കാരം 1901 മുതല്‍ 114 പേര്‍ക്ക് നല്‍കിയിട്ടുണ്ട്. അതില്‍ 14 പേര്‍ മാത്രമാണ് സ്ത്രീകള്‍. 2017 നവംബറില്‍, സ്വീഡിഷ് കവിയും അക്കഡമിയുടെ 18 അംഗങ്ങളില്‍ ഒരാളുമായ കതറിന ഫ്രോസ്റ്റെന്‍സണ്‍ തന്റെ ഭര്‍ത്താവിനെതിരെ ഉയര്‍ന്ന മീടു ആരോപണത്തെ തുടര്‍ന്ന് രാജിവെച്ചിരുന്നു. അവരുടെ ഭര്‍ത്താവിനെ ബലാത്സംഗ കുറ്റത്തിന് പിന്നീട് രണ്ട് വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു.
അന്നത്തെ അക്കാഡമിയുടെ സ്ഥിരം സെക്രട്ടറി സാറാ ഡാനിയസ് ഉള്‍പ്പെടെ ആറ് അംഗങ്ങള്‍ രാജിവെച്ചതിന് പിന്നാലെയായിരുന്നു കതറിന ഫ്രോസ്റ്റെന്‍സന്റെ രാജി. നേരത്തെ അക്കാഡമി അംഗങ്ങള്‍ക്ക് രാജിവെക്കാന്‍ അവസരമുണ്ടായിരുന്നില്ല. ആജീവനാന്ത കാലത്തേക്കായിരുന്നു നിയമനം. എന്നാല്‍ ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ചട്ടങ്ങളില്‍ മാറ്റം വരുത്തുകയും അംഗങ്ങളെ രാജിവയ്ക്കാന്‍ അനുവദിക്കുകയും സുതാര്യത വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു.