കുടുംബത്തിലെ പെണ്‍കുട്ടികളോട് ജോളിക്ക് വെറുപ്പുണ്ടായിരുന്നതായി അന്വേഷണ സംഘം. റോയ് തോമസിന്റെ സഹോദരി രഞ്ജിയുടെ മകളെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് ജോളിയുടെ മൊഴി. കുടുംബത്തിലെ മറ്റ് പെണ്‍കുട്ടികളെയും ഇല്ലാതാക്കാന്‍ ശ്രമിച്ചു. ജോളി ഒന്നിലേറെ തവണ ഗര്‍ഭച്ഛിദ്രം നടത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

വ്യാജമായി ഒസ്യത്ത് ഉണ്ടാക്കിയ സംഭവത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയെ അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തു. കൂടാതെ ജോളി ഉണ്ടാക്കിയ ഒസ്യത്തില്‍ പതിച്ച തന്റെ ഒപ്പ് വ്യാജമായി നിര്‍മ്മിച്ചതാണെന്നാരോപിച്ച്‌ എന്‍.ഐ.ടി ജീവനക്കാരന്‍ മഹേഷ് രംഗത്ത് വന്നു.

കൂടത്തായി കൂട്ടകൊലപാതകത്തില്‍ അന്വേഷണസംഘത്തിന്‍റെ നിരീക്ഷണത്തിലുണ്ടായിരുന്ന പൊതുപ്രവര്‍ത്തകരെ ഇന്ന് ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. ജോളിയുമായി സാമ്ബത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്ന രാമകൃഷ്ണന്റെ മരണം സംബന്ധിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കി. രാമകൃഷ്ണനെയും ജോളിയെയും ബന്ധിപ്പിക്കുന്ന കണ്ണികളെ കുറിച്ച്‌ പൊലീസിന് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.