കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ സാമ്ബത്തിക തട്ടിപ്പിനെതിരെ വീണ്ടും ഹൈക്കോടതി. സംഘടനയിലെ തട്ടിപ്പ് നിസാരമായി കാണാന്‍ കഴിയില്ലെന്ന് സിംഗിള്‍ ബഞ്ച് പറഞ്ഞു. തുച്ഛമായ ശമ്ബളം കിട്ടുന്ന നഴ്സുമാരാണ് അസോസിയേഷന്‍ മൂലം വഞ്ചിക്കപ്പെട്ടത്. പ്യൂണിന് പോലും 25000 രൂപ ശമ്ബളം കിട്ടുമ്ബോഴാണ് നഴ്സുമാര്‍ക്ക് പതിനായിരത്തില്‍ താഴെ പ്രതിഫലമുള്ളത്. നിപ്പ കാലഘട്ടത്തില്‍ നഴ്സുമാര്‍ ചെയ്ത സേവനം മറക്കാനാവില്ലെന്നും നഴ്സസ് അസോസിയേഷന്‍ തട്ടിപ്പ് പരിഗണിക്കുന്ന ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ പറഞ്ഞു.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഎന്‍എ പ്രസിഡന്‍റ് ജാസ്മിന്‍ ഷാ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. സാമ്ബത്തിക തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.