ലോകത്തിലെ രണ്ട് വന്‍ ജനാധിപത്യരാജ്യങ്ങളെ ഒരേഹൃദയതാളത്തില്‍ കൊരുത്ത് ഹൗഡി മോദി സംഗമം. ഇന്ത്യ-യു.എസ്. സൗഹൃദത്തിന്റെ പുതിയ ഉയരങ്ങള്‍ കുറിച്ച് യു.എസിലെ ഹൂസ്റ്റണില്‍ നടന്ന സംഗമത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വേദി പങ്കിട്ടു.
ഹൗഡി മോദി ചടങ്ങില്‍ അതിഥിയായി ഏതാനും മിനിറ്റുകള്‍മാത്രം പങ്കെടുക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ട്രംപ് 40 മിനിറ്റോളം വേദിയിലും സദസ്സിലുമായി ചെലവിട്ടു.പരിപാടിയില്‍ പങ്കെടുക്കാനായിമാത്രമാണ് ട്രംപ് ഹൂസ്റ്റണിലെത്തിയത്.
50,000 ഇന്ത്യന്‍വംശജരായ അമേരിക്കക്കാരാണ് തങ്ങളുടെ പ്രിയനേതാവിനെ കാണാനും പ്രസംഗം കേള്‍ക്കാനും എന്‍.ആര്‍.ജി. ഫുട്‌ബോള്‍ സ്റ്റേഡിയത്തിലെത്തിയത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്കുശേഷം ഒരുവിദേശരാഷ്ട്രനേതാവിനു ലഭിക്കുന്ന ഏറ്റവും വലിയ വരവേല്പാണ് ടെക്‌സസിലെ ഇന്ത്യന്‍ഫോറം മോഡിക്കായൊരുക്കിയത്.
ഒരേ സ്വപ്നം, തിളക്കമാര്‍ന്ന നാളെ എന്ന സന്ദേശവുമായി നടത്തിയപരിപാടിയില്‍ ട്രംപ് നേരിട്ടെത്തിയത് ഇരുരാജ്യങ്ങളുംതമ്മിലുള്ള രാഷ്ട്രീയ, നയതന്ത്ര, വ്യാപാരബന്ധം ശക്തിപ്പെടുമെന്നതിന്റെ വ്യക്തമായ സന്ദേശംകൂടിയായി.
രണ്ടാംവട്ടം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള മോഡിയുടെ യു.എസിലെ ആദ്യ പൊതുപരിപാടിയാണിത്. ‘വീണ്ടും മോദി’ എന്ന ആരവങ്ങള്‍ക്കിടെ ഇന്ത്യന്‍സമയം ഞായറാഴ്ച വൈകീട്ടാണ് പരിപാടി തുടങ്ങിയത്. 9.20ന് ട്രംപും മോഡിയും സദസ്യരെ അഭിവാദ്യം ചെയ്തുകൊണ്ട് ഒരുമിച്ച് വേദിയിലെത്തി.
പിന്നാലെ ഇന്ത്യയു.എസ്. ബന്ധത്തിന്റെ ചരിത്ര, വര്‍ത്തമാനങ്ങളും മോഡിയുമായുള്ള ഉറ്റസൗഹൃദവും വിശദമാക്കി ട്രംപിന്റെ അരമണിക്കൂര്‍ നീണ്ട പ്രസംഗം. നരേന്ദ്രമോഡിക്ക് കീഴില്‍ ഇന്ത്യ കുതിച്ചുയരുകയാണെന്ന് ട്രംപ് പറഞ്ഞു.തുടര്‍ന്ന് മോഡിയുടെ പ്രസംഗം. കൈവെച്ച മേഖലയിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് ട്രംപെന്നും അദ്ദേഹത്തിന്റെ നേതൃപാടവത്തോട് ബഹുമാനമുണ്ടെന്നും നരേന്ദ്രമോഡി പറഞ്ഞു.
ഇന്ത്യയുടെ ശക്തിയും വൈവിധ്യവും വിളിച്ചോതുന്ന ‘വോവെന്‍’ എന്ന കലാസാംസ്‌കാരിക പരിപാടിയുമായി നാനൂറോളം കലാകാരന്‍മാര്‍ തുടര്‍ന്ന് വേദിയിലെത്തി. പ്രശസ്ത പോപ്പ് ഗായിക ബിയോണ്‍സെയുടെ സംഗീതപരിപാടി, ഇന്ത്യയു.എസ്. പരമ്ബരാഗത നാടോടി ഗാനനൃത്തസന്ധ്യ എന്നിവയോടെ മൂന്ന് മണിക്കൂര്‍ നീണ്ട സംഗമത്തിന് തിരശ്ശീലവീണു.