ഡമാസ്‌കസ്: സിറിയയിലെ വടക്കന്‍ പ്രവിശ്യയായ അലപ്പോയില്‍ കാര്‍ ബേംബ് സ്ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ചയായിരുന്നു സംഭവം.അലപ്പോയിലെ അര്‍-റായിലാണ് സ്ഫോടനമുണ്ടായത്.

അര്‍-റായില്‍ ആശുപത്രിക്കു സമീപം പാര്‍ക്ക് ചെയ്തിരുന്നു കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.ഈ വര്‍ഷം ജൂണിനു ശേഷം പ്രദേശത്ത് നടന്ന രണ്ടാമത്തെ സ്ഫോടനമാണിത്. ജൂണില്‍ ആസാസിലെ തിരക്കേറിയ മാര്‍ക്കറ്റിനും പള്ളിക്കും സമീപം കാര്‍ ബോംബ് സ്ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു.