ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി ഡോ.എസ്. ജയ്ശങ്കര്‍ ഔപചാരികമായി ബി.ജെ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടി ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ് ജെ.പി. നദ്ദയുടെ സാന്നിധ്യത്തില്‍ പാര്‍ലമെന്‍റ് ഹൗസില്‍ വെച്ചാണ് ജയ്ശങ്കര്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.

1977 ബാച്ച്‌ ഐ.എഫ്.എസുകാരനായ ജയ്ശങ്കര്‍ മുന്‍ അംബാസഡറും വിദേശകാര്യ സെക്രട്ടറിയുമായിരുന്നു. ആറ് മാസത്തിനുള്ളില്‍ ജയ്ശങ്കര്‍ പാര്‍ലമെന്‍റ് അംഗമാവേണ്ടതിനാല്‍ ബി.ജെ.പി അദ്ദേഹത്തെ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭ സ്ഥാനാര്‍ഥിയാക്കിയേക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത സഹായിയായും വിദേശകാര്യങ്ങളില്‍ അദ്ദേഹത്തിന്‍െറ ‘ക്രൈസിസ് മാനേജര്‍’ ആയിട്ടുമാണ് അദ്ദേഹം അറിയപ്പെടുന്നത്.

ആദ്യ മോദി ഭരണത്തില്‍ 2015 മുതല്‍ 2018 വരെയായിരുന്നു ജയ്ശങ്കര്‍ വിദേശകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ജയ്ശങ്കറിനെ രാജ്യം പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചിരുന്നു.