യുവതിയുടെ പരാതിയില്‍ നടന്‍ വിനായകന്‍ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം. യുവതി ഹാജരാക്കിയ ഫോണ്‍ രേഖയിലെ ശബ്ദം തന്റേതെന്ന് വിനായകന്‍ സമ്മതിച്ചു. പക്ഷേ യുവതിയോടല്ല താന്‍ സംസാരിച്ചത്. മറ്റൊരു പുരുഷനോടാണ് സംസാരിച്ചതെന്നും വിനായകന്‍ മൊഴി നല്‍കി. നടന്‍ സംസാരിച്ചത് സ്വബോധത്തില്‍ അല്ല എന്നും പോലീസ് നിഗമനം.

ഫോണില്‍ അശ്ലീല ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം വിനായകന് ജാമ്യം ലഭിച്ചിരുന്നു.കല്‍പ്പറ്റ സ്റ്റേഷനില്‍ വിനായകന്‍ നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ മാസം വയനാട്ടില്‍ ദളിത് പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്ബിലേക്ക് ക്ഷണിക്കുന്നതിനായി വിനായകനെ ഫോണില്‍ വിളിച്ചപ്പോള്‍ ലൈഗിക ചുവയോടെ സംസാരിച്ചെന്നാണ് യുവതിയുടെ പരാതി. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത കല്‍പ്പറ്റ പോലീസ് സ്ത്രീയോട് മോശമായി സംസാരിച്ചുവെന്നതടക്കം നാല് വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്.