സിറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ വൈദികര്‍ക്കെതിരെ ശാസ്ത്രീയമായ തെളിവുണ്ടെന്ന് പോലീസ്. ഇത് കോടതിയില്‍ അറിയിക്കുമെന്നും വൈദികരുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്നും പോലീസ് അറിയിച്ചു.

പ്രളയമുണ്ടായ സമയത്താണ് വ്യാജ രേഖ നിര്‍മ്മിച്ചത് സംബന്ധിച്ച ഗൂഢാലോചന നടന്നത്. കര്‍ദിനാളിനെതിരെ വ്യാജരേഖ നിര്‍മ്മിച്ച കേസില്‍ ഫാദര്‍ പോള്‍ തേലക്കാട്ട്, ഫാ. ആന്റണി കല്ലൂക്കാരന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പോലീസ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും പോലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

നേരത്തെ കേസ് പരിഗണിച്ച കോടതി ഏഴ് ദിവസത്തേയ്ക്ക് ഇരുവരെയും അന്വേഷണസംഘത്തിന് ചോദ്യം ചെയ്യാം എന്നും അറസ്റ്റ് പാടില്ലെന്നും നിര്‍ദേശം നല്‍കിയിരുന്നു. പോലീസ് ഇല്ലാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആണ് കേസില്‍ പ്രതികളാക്കിയത് എന്നാണ് വൈദികര്‍ കോടതിയില്‍ നേരത്തെ അറിയിച്ചിരുന്നത്.

മൂന്നാം പ്രതിയായ ആദിത്യന്‍ എന്ന യുവാവിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചാണ് ആണ് തങ്ങള്‍ക്കെതിരെ എതിരെ മൊഴി കൊടുപ്പിച്ചതെന്നും വൈദികര്‍ കോടതി അറിയിച്ചിട്ടുണ്ട്. എന്നാല്‍ വ്യാജരേഖ നിര്‍മ്മിച്ചതില്‍ അതില്‍ ഒരു വൈദികര്‍ക്കും പങ്കുണ്ടെന്നും അറസ്റ്റ് അനിവാര്യമാണെന്നും ആയിരുന്നു പോലീസ് അറിയിച്ചത്.