ദുബായ്: ആടുമായി ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയ ആദ്യത്തെ വ്യക്തിയായിരിക്കും പ്രശസ്ത പാചക യൂട്യൂബ് വ്ലോഗർ ഫിറോസ് ചുട്ടിപ്പാറ. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ഛ് ഡിജിറ്റൽ സിഇഓ ഇഖ്ബാൽ മാർക്കോണിക്ക് ആണ് അദ്ദേഹം ആടിനെ സമ്മാനമായി നലകിയത്. തന്റെ കൂട്ടുക്കാരോടൊപ്പം ആണ് വിസ വാങ്ങാൻ വേണ്ടി ഫിറോസ് ചുട്ടിപ്പാറ ദുബായിൽ എത്തിയത്.
ദുബായിലെ ഫാമിൽ നിന്നും വാങ്ങിയ ആടുമായിട്ടാണ് ഗോൾഡൻ വിസ സ്വീകരിക്കാൻ ഫിറോസ് ചുട്ടിപ്പാറ എത്തിയത് ഗോൾഡൻ വിസ തരപ്പെടുത്താൻ സഹായിച്ച ഇസിഎച്ഛ് ഡിജിറ്റൽ സിഇഓ ഇഖ്ബാൽ മാർക്കോണിക്ക് ആടിനെ കെെമാറി. അടുത്ത ദിവസം ദുബായിൽ ഒരു വലിയ ഒട്ടകത്തെ മരുഭൂമിയിൽ പാചകം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഫിറോസ് ചുട്ടിപ്പാറയും കൂട്ടുകാരും. നേരത്തെ മയിലിനെ കറി വെക്കാൻ ദുബായിലെത്തിയ ഫിറോസ് ചുട്ടിപ്പാറയുടെ യൂട്യൂബ് വീഡിയോ വൈറലായിരുന്നു .
അഞ്ച് വർഷം പ്രവാസിയായിരുന്നു ഫിറോസ്. പിന്നീട് സുഹൃത്തിൻ്റെ സഹായത്തോടെ യൂട്യൂബ് ചാനൽ തുടങ്ങി. വളരെപ്പെട്ടെന്ന് തന്നെ ചാനലിന് റീച്ച് ലഭിച്ചു. ഫിറോസിന്റെ പാലക്കാടൻ ശൈലിയിലെ സംസാരവും വ്യത്യസ്‌ത തരം പാചകവം ഇതിന് ഒരു കാരണമായി. ഇരുനൂറോളം വീഡിയോകൾ ഇപ്പോൾ ചാനലിൽ ഉണ്ട്. എല്ലാം വലിയ തരത്തിൽ റീച്ചുള്ളവയാണ്. ഭൂരിഭാഗം വീഡിയകൾക്കും ഒരു മില്യണിലധികം കാഴ്‌ചക്കാരുണ്ട്.
പെരുമ്പാമ്പ് ഗ്രിൽ, ഒട്ടകത്തിൻ്റെ ഇറച്ചി കൊണ്ടുള്ള വിഭവങ്ങൾ , 100 കിലോ ഭാരമുള്ള മുതല ഗ്രിൽ എന്നിലയെല്ലാം തയ്യാറാക്കി ഫിറോസ് വലിയ ശ്രദ്ധനേടിയിരുന്നു. ചുട്ടിപ്പാറയുടെ ഔട്ട് ഡോർ പാചകത്തിന് വലിയ ആരാധകർ ആണ് ഉള്ളത്. പാചക വിഡിയോയ്‌ക്ക് പുറമെ യാത്രാ വിവരണവും ഉൾപ്പെടുന്ന വീഡിയോ പുറത്തിറങ്ങിയിരുന്നു. മാസങ്ങൾക്ക് മുമ്പാണ് ഗോൾഡൻ വിസക്കായി അപേക്ഷച്ചത്. വിസ ലഭിക്കാൻ കാരണം തന്റെ പ്രേക്ഷകർ ആണ്. എല്ലാവർക്കും ഈ സന്തോഷത്തിൻ്റെ ക്രെഡിറ്റ് സമർപ്പിക്കുന്നുവെന്ന് ഫിറോസ് ചുട്ടിപ്പാറ പറഞ്ഞു