തിരുവനന്തപുരം: വ്യാജരേഖ ചമച്ചകേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യയെ തള്ളി മന്ത്രി എം.ബി. രാജേഷ്. പഠനകാലത്ത് വിദ്യ എസ്എഫ്ഐയിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ പിന്നീട് അവർക്ക് എസ്എഫ്ഐയുമായി യാതൊരു ബന്ധവുമില്ലെന്ന് മന്ത്രി പറഞ്ഞു.

പഠനകാലത്ത് ലക്ഷണക്കണക്കിന് ആളുകൾ എസ്എഫ്ഐയിൽ പ്രവർത്തിച്ചിട്ടുണ്ട്. അങ്ങനെയുള്ളവർ ഏതെങ്കിലും കാലത്ത് തെറ്റായ പ്രവർത്തി ചെയ്താൽ അതിന്‍റെ പഴി എസ്എഫ്ഐയുടെ മേൽവയ്ക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

പി.എം. ആർഷോയ്ക്കെതിരായ ആരോപണങ്ങളിൽ വസ്തുത വ്യക്തമായിട്ടും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ചില മാധ്യമങ്ങൾ നടത്തുന്നത്. മുൻ മന്ത്രിയെ ഇഡി ചോദ്യം ചെയ്ത വിഷയത്തെ വഴിതിരിച്ചുവിടാനാണ് ആർഷോയെ മാധ്യമങ്ങൾ ക്രൂശിക്കുന്നതെന്നും രാജേഷ് പറഞ്ഞു.