തിരുവനന്തപുരം:മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനിലെ തീപ്പിടുത്തത്തിൽ ഗുരുതര ആരോപണമുയർത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.തീപ്പിടുത്തത്തിന് കാരണം ക്ലോറിൻ സാന്നിധ്യം കൂടുതലുള്ള ബ്ലീച്ചിങ് പൗഡർ ആണെന്ന് വിവരമുണ്ട്.  ഇത് കോവിഡ് കാലത്തെ അഴിമതി ഇടപാടുകളിലെ തെളിവുകൾ നശിപ്പിക്കാൻ ബോധപൂർവ്വം വാങ്ങി സംഭരിച്ചതാണെന്ന സംശയമുണ്ട്.  

തെളിവ് നശിപ്പിച്ച ശേഷം ബ്ലീച്ചിങ് പൗഡർ തിരികെക്കൊടുക്കാനുള്ള ശ്രമമമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ചൂട് കൂടുതലാണ് തീപ്പിടത്തത്തിന് കാരണമെങ്കിൽ ചൂടുകുറഞ്ഞ രാത്രിയിൽ തീപ്പിടുത്തം എങ്ങനെ ഉണ്ടായി?,  സംഭരിച്ചു വെച്ച സമയത്ത് തീപ്പിടിക്കാതിരുന്നത് എന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.

KMSCL ഗോഡൗണുകളിലെ തുടർച്ചയായ തീപ്പിടുത്തത്തിന് പിന്നാലെ പുതിയ സ്റ്റോക്ക് ബ്ലീച്ചിങ് പൗഡർ തിരിച്ചെടുക്കുന്നതിലും അനിശ്ചിതത്വം. .പരിശോധകൾ പൂർത്തിയാവുന്നതിന് മുൻപേ, ബ്ലീച്ചിങ് പൗഡറിനെ പഴിചാരി സ്റ്റോക്ക് തിരിച്ചെടുക്കുന്നതിൽ കമ്പനികൾക്ക് അതൃപ്തിയുണ്ട്. 

കൈപൊള്ളിയ പർച്ചേസിന് പിന്നാലെ ബ്ലീച്ചിങ് പൗഡർ കേന്ദ്രീകൃതമായി വാങ്ങുന്നത് അവസാനിപ്പിക്കാനും KMSCL ആലോചന തുടങ്ങി.