ഓസ്റ്റിൻ: ടെക്സസിലെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ് മുറിയിലും പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമനിർമ്മാണം പാസാക്കുന്നതിൽ ടെക്സസ് നിയമസഭ പരാജയപ്പെട്ടു. സഭയിൽ നിന്നും വോട്ട് നേടുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് ബിൽ അപ്രസക്തമായത്.
ഓരോ ക്ലാസ് മുറിയിലെയും എല്ലാവർക്കും കാണാവുന്ന സ്ഥലത്ത് പഴയനിയമ പാഠം പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുന്നതായിരുന്നു റിപ്പബ്ലിക്കൻ സ്റ്റേറ്റ് സെനറ്റർ ഫിൽ കിംഗ് അവതരിപ്പിച്ച ബില്ല്. ഇത് കഴിഞ്ഞയാഴ്ച ടെക്സസ് സെനറ്റ് പാസാക്കിയിരുന്നു.
പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ബില്ലിനെ ചില പൗരാവകാശ സംഘടനകൾ എതിർത്തിരുന്നു. അമേരിക്കൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനും പള്ളിയെയും സംസ്ഥാനത്തെയും വേർതിരിക്കുന്നതിനെതിരെയുള്ള കടന്നാക്രമണമാണ് ഇതെന്നും പൗരാവകാശ സംഘടനകൾ ബില്ലിനെ അപലപിച്ചുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
സ്കൂളുകളിൽ ‘ഇൻ ഗോഡ് വി ട്രസ്റ്റ്’ അടയാളങ്ങൾ പ്രദർശിപ്പിക്കണമെന്ന നിയമം 2021 മുതൽ ടെക്സസിൽ പ്രാബല്യത്തിലുണ്ട്. അടുത്ത അധ്യയന വർഷത്തിൽ തന്നെ സ്കൂൾ കൗൺസിലർമാരായി പ്രവർത്തിക്കാൻ മതാചാര്യന്മാരെ അനുവദിക്കുന്ന ഒരു ബിലും ടെക്സസ് നിയമസഭ അടുത്തിടെ പാസാക്കിയിരുന്നു.