നിരോധിക്കപ്പെട്ട മയക്കുമരുന്നുകൾ കേരളത്തിൽ വ്യാപകമാകുന്നുവെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിനാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ പറഞ്ഞു. മദ്യത്തെ മാന്യവൽക്കരിക്കുകയും ലഹരി വ്യാപനത്തെ നിസംഗതയോടെ നോക്കി കാണുകയും കയും ചെയ്യുന്ന ചെയ്യുന്ന സർക്കാർ നിലപാടിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും ആഭിമുഖ്യത്തിൽ കലൂരിൽ നടന്ന പ്രതിഷേധ നില്പ് സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലഹരി വ്യാപനത്തിൽ സർക്കാരാണ് ഒന്നാം പ്രതി. ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയം സർക്കാർ വെടിയണം. വിദ്യാലയങ്ങൾ തുറക്കുന്നതോടെ സർക്കാർ ലഹരിക്കെതിരെ കൂടുതൽ ജാഗ്രതയോടെ ചലിക്കണം. ഇനിയും ഇക്കാര്യത്തിൽ ജാഗ്രത കുറവ് ഉണ്ടായാൽ കേരളം ലഹരിയുടെ താവാളമാകും. തലമുറകൾ പാഴ് ജന്മങ്ങളായി മാറുകയാണ്. ലഹരിക്ക് അടിമകളായവരെ തിരികെ കൊണ്ടുവരാൻ എളുപ്പമല്ല. ലഹരിക്കെതിരെ അതിശക്തമായ പ്രതിരോധ പ്രവർത്തനങ്ങളും ഡി അഡിക്ഷൻ സംവിധാനങ്ങളും സർക്കാർ ഊർജിതമായി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മദ്യവർജന സമിതി ജില്ല പ്രസിഡൻറ് ഹിൽട്ടൺ ചാൾസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ, കെ എ പൗലോസ്, കെ. കെ വാമലോചനൻ, ഏലൂർ ഗോപിനാഥ് , ജോൺസൺ പാട്ടത്തിൽ, കെ.രാധ കൃഷ്ണൻ, സുഭാഷ് ജോർജ്, സിസ്റ്റർ ആൻസില, തോമസ് മറ്റപ്പിള്ളി, എംപി. ജോസി, ഡേവീസ് ചക്കാലക്കൽ, ശോശാമ്മ തോമസ്, ജോണി പിടിയത്ത്, ചെറിയാൻ മുണ്ടാടൻ, സിസ്റ്റർ റോസ് കാതറിൻ, സിസ്റ്റർ റോസ്മിൻ, സിസ്റ്റർ റോസ് പോൾ, സിസ്റ്റർ ലിസറ്റ് എന്നിവർ പ്രസംഗിച്ചു.