കൊച്ചി: സ്വന്തം സഹോദരനാൽ ഗർഭിണിയായ പെൺകുട്ടിക്ക് ഗർഭം അലസിപ്പിക്കാൻ ഹൈകോടതിയുടെ അനുമതി. ഏഴ് മാസം ഗർഭിണിയായ 15കാരിക്കാണ് പിതാവിന്റെ ഹരജിയിൽ ഗർഭഛിദ്രത്തിന് അനുമതി നൽകിയത്. മെഡിക്കൽ ബോർഡ് നൽകിയ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ അനുമതി.

ഇത് അനുവദിച്ചില്ലെങ്കിൽ ഇരക്ക് സാമൂഹികവും മാനസികവുമായി ഉണ്ടാകുന്ന ആഘാതം വലുതായിരിക്കുമെന്ന് കോടതി നിരീക്ഷിച്ചു. മലപ്പുറം ജില്ല മെഡിക്കൽ ഓഫിസറും മഞ്ചേരി മെഡിക്കൽ കോളജ് സൂ​പ്രണ്ടും ഉടൻ ഗർഭഛിദ്രത്തിന് ആവശ്യമായ നടപടികളെടുക്കണമെന്നും കോടതി നിർദേശിച്ചു.