മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിന് ഒരുപടി കൂടെ അടുത്തു. സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനെതിരെ നിര്‍ണായക മത്സരത്തില്‍ എട്ട് വിക്കറ്റിന് ജയിച്ചതോടെയാണ് മുംബൈ പ്ലേഓഫിനോട് അടുത്തത്. ഇതോടെ രാജസ്ഥാന്‍ റോയല്‍സിന് മടങ്ങാം. മുംബൈക്ക് 16 പോയിന്റായി. രാജസ്ഥാന് 14 പോയിന്റാണുള്ളത്. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ, ആര്‍സിബി ജയിച്ചാല്‍ മുംബൈ മറികടന്ന് പ്ലേ ഓഫിലെത്താം. 

വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയെ ഹൈദരാബാദ് നിശ്ചിത ഓവറില്‍ 200 റണ്‍സാണ് നേടിയത്. മായങ്ക് അഗര്‍വാള്‍ (46 പന്തില്‍ 83), വിവ്രാന്ദ് ശര്‍മ (47 പന്തില്‍ 69) എന്നിവരുടെ ഇന്നിംഗ്‌സാണ് ഹൈദരാബാദിന് തുണയായ്. നഷ്ടമായ അഞ്ച് വിക്കറ്റുകളില്‍ നാലും വീഴ്ത്തിയത് ആകാശ് മധ്വാളാണ്. മറുപടി ബാറ്റിംഗില്‍ മുംബൈ 18 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. കാമറൂണ്‍ ഗ്രീന്‍ (100), രോഹിത് ശര്‍മ (56) എന്നിവരുടെ ഇന്നിംഗ്‌സാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. 

201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് ഇഷാന്‍ കിഷന്‍ (14), രോഹിത് എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് നഷ്ടമാത്. ഒരു സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. ഗ്രീനിനൊപ്പം 128 റണ്‍സ് ചേര്‍ക്കാന്‍ രോഹിത്തിനായി. 14ാം ഓവറിലാണ് രോഹിത് മടങ്ങുന്ത്. പിന്നാരെ സൂര്യകുമാര്‍ യാദവിനെ (25) കൂട്ടുപിടിച്ച് ഗ്രീന്‍ വിജയം പൂര്‍ത്തിയാക്കി. എട്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്‌സ്.